ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്‍കാന്‍ സ്വകാര്യ കമ്പനി ഏജന്‍റിന് ഇടനില നിന്ന സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടു യുവ ഡോക്‌ടര്‍മാര്‍ കുറ്റക്കാര്‍; നടപടി വേണമെന്ന് അന്വേഷണ കമ്മീഷന്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ സംഭവം കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷനും അപമാനം

ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്‍കാന്‍ സ്വകാര്യ കമ്പനി ഏജന്‍റിന് ഇടനില നിന്ന സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടു യുവ ഡോക്‌ടര്‍മാര്‍ കുറ്റക്കാര്‍; നടപടി വേണമെന്ന് അന്വേഷണ കമ്മീഷന്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ സംഭവം കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷനും അപമാനം

Spread the love

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്‍കാന്‍ സ്വകാര്യ കമ്പനി ഏജന്‍റിന് ഇടനില നിന്ന സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ടു യുവ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ കമ്മീഷന്‍.

രോഗിയുടെ ബന്ധുവും ഏജന്‍റുമായി ഇടനിലയ്ക്ക് അവസരമുണ്ടാക്കിയ അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ശക്തമായ നടപടി വേണമെന്ന് അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു ഡോക്‌ടര്‍ക്കു സംഭവത്തില്‍ ഉത്തരവാദിത്വമില്ലെങ്കിലും കൂട്ടുനിന്നതിനാല്‍ ഇയാളെ താക്കീത് ചെയ്യണമെന്നുമാണ് മൂന്നംഗ അന്വേഷണ സമിതിയുടെ ശിപാര്‍ശ. ഡോക്ടര്‍മാര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെങ്കിലും നടപടികളെക്കുറിച്ച്‌ തീരുമാനമെടുത്തില്ലെന്നു കോളേജ് അധികൃതര്‍ അറിയിച്ചു.

പരാതി ശ്രദ്ധയില്‍പ്പെട്ടെന്നും കോളജ് അധികൃതരുടെ തീരുമാനത്തിനുശേഷം പ്രതികരിക്കാമെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ സംഭവം അസോസിയേഷന് അപമാനമുണ്ടാക്കിയെന്നും കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയ കുമരകം സ്വദേശി ബാബുവിനാണ് സ്വകാര്യ ഏജന്‍റുമായി ഇടനിലനിന്നു ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്‍കിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ രോഗിയുടെ ഭാര്യ ആശുപത്രി അധികൃതര്‍ക്കു നല്‍കിയ പരാതിയിലാണ് ആര്‍എംഒ ഡോ. ആര്‍.പി. രഞ്ചിന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാര്‍, ഫോറന്‍സിക് സര്‍ജന്‍ ഡോ. ടി. ദീപു എന്നിവരടങ്ങുന്ന അന്വേഷണ സമിതിയംഗങ്ങളുടെ നടപടി.

സ്വകാര്യ ഏജന്‍റുമായി ഇടനില നിന്ന് കൂടിയ വിലയ്ക്കു ശസ്ത്രക്രിയ ഉപകരണങ്ങള്‍ രോഗികള്‍ക്കു നല്‍കുന്ന സംഭവത്തില്‍ മുന്പും ഇവരെ അസ്ഥിരോഗവിഭാഗം മേധാവിയുള്‍പ്പെടെയുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ താക്കീത് ചെയ്തിരുന്നതാണ്. നിരപരാധികളായ സഹപ്രവര്‍ത്തകരേയും ഇവര്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു.