വിഴിഞ്ഞം തുറമുഖം;  അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ 100 കോടി വായ്പയെടുത്ത് നല്‍കി; കൈമാറിയത് പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡു

വിഴിഞ്ഞം തുറമുഖം; അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ 100 കോടി വായ്പയെടുത്ത് നല്‍കി; കൈമാറിയത് പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡു

സ്വന്തം ലേഖിക

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി കൈമാറി.

പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാര്‍ച്ച്‌ 31ന് ഉള്ളില്‍ 347 കോടി രൂപ സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്താണ് 100 കോടി രൂപ നല്‍കിയത്. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെഎഫ്സിയില്‍ നിന്ന് പണം വായ്പയെടുത്ത് നല്‍കിയത്. നേരത്തെ സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വാ‌യ്‌പയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

തുകയ്ക്കായി അദാനി ഗ്രൂപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പുലിമുട്ട് നിര്‍മാണ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നല്‍കേണ്ടത്.

347 കോടി രൂപയാണ് ഈ 25 ശതമാനം. റെയില്‍വേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നല്‍കാനുണ്ട്. ആകെ 550 കോടി സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണ് ശ്രമിച്ചിരുന്നത്.

ആകെ 3400 കോടിയാണ് ഹഡ്കോയില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സര്‍ക്കാര്‍ വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 1170 കോടി രൂപയും തുറമുഖത്തോട് അനുബന്ധിച്ച റെയില്‍വേ പദ്ധതിക്കായാണ് ചെലവഴിക്കേണ്ടത്.

വയബിളിറ്റി ഗ്യപ് ഫണ്ടിനത്തില്‍ കേന്ദ്രം അദാനി ഗ്രൂപ്പിന് നല്‍കേണ്ടത് 818 കോടിയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ടായി കേരളം നല്‍കേണ്ടത് 400 കോടി രൂപയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ട് കൈമാറ്റത്തിനായുള്ള ത്രികക്ഷി കരാര്‍ അടക്കം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.