മിടുവിൽ കുടുങ്ങി വിനായകൻ: കുറ്റപത്രം സമർപ്പിച്ചു; ഒരു വർഷം വരെ തടവ് ലഭിച്ചേക്കാം

മിടുവിൽ കുടുങ്ങി വിനായകൻ: കുറ്റപത്രം സമർപ്പിച്ചു; ഒരു വർഷം വരെ തടവ് ലഭിച്ചേക്കാം

സ്വന്തം ലേഖകൻ

കൊച്ചി: മീടുവിൽ കുടുങ്ങിയ സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ വിനായകനെതിരെ കുറ്റപത്രം സമർപ്പിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫോണിൽ സംസാരിച്ചെന്ന യുവതിയുടെ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കൽപറ്റ പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വർഷം ഏപ്രിലിൽ വയനാട്ടിലെ ഒരു ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോൾ ഫോണിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകൻ തന്നോട് സംസാരിച്ചെന്ന് ആയിരുന്നു യുവതി പോലീസിൽ നൽകിയ പരാതി. പരാതിയിൽ നടനെതിരെ കേസെടുത്ത പോലീസ് അശ്ലീലച്ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.

യുവതിയോട് താൻ മോശമായി സംസാരിച്ചതായി നടൻ സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. ഫോണിലൂടെയുള്ള സംഭാഷണമായതിനാൽ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനു ശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് വിവരം.

ഈ കേസിൽ ജൂൺ 20ന് കൽപറ്റ പോലീസ് സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് നടനെ ജാമ്യത്തിൽ വിട്ടു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.