ചൈനയുടെ താല്‍പര്യമോ രാജ്യതാല്‍പര്യമോ വലുതെന്ന് സിപിഎം വ്യക്തമാക്കണമെന്ന്  വി .ഡി. സതീശന്‍

ചൈനയുടെ താല്‍പര്യമോ രാജ്യതാല്‍പര്യമോ വലുതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വി .ഡി. സതീശന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ചൈനയുമായി ബന്ധപ്പെട്ട സിപിഎമ്മിൻറെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള സ്വീകരിച്ചിരിക്കുന്നത്. രാജ്യ താൽപര്യമാണോ ചൈനയുടെ താൽപര്യമാണോ വലുതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണറും സർക്കാരും തമ്മിലുണ്ടായിരുന്നത് സൗന്ദര്യ പിണക്കമായിരുന്നെന്നും ഇപ്പോൾ ഇരുവരും വീണ്ടും
ഒന്നിച്ചിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. നിയമഭേദഗതി വരുത്താത്ത സാഹചര്യത്തിൽ ചാൻസലർ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയാറാകണമെന്നതാണ് പ്രതിപക്ഷ നിലപാട്. കണ്ണൂർ വി.സിയെ പുറത്താക്കുകയാണ് ചാൻസലർ പദവിയിൽ ഇരുന്നുകൊണ്ട് ഗവർണർ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.