തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് ഭീഷണിക്കത്ത്: കത്ത് എത്തിയത് എം.എൽ.എ ഹോസ്റ്റലിൽ; പിന്നി ടി.പി ചന്ദ്രശേഖരൻ കേസ് പ്രതികൾ; സുരക്ഷയൊരുക്കണമെന്നു പ്രതിപക്ഷം

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് ഭീഷണിക്കത്ത്: കത്ത് എത്തിയത് എം.എൽ.എ ഹോസ്റ്റലിൽ; പിന്നി ടി.പി ചന്ദ്രശേഖരൻ കേസ് പ്രതികൾ; സുരക്ഷയൊരുക്കണമെന്നു പ്രതിപക്ഷം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വധ ഭീഷണി. തിരുവഞ്ചൂരിന് വധ ഭീഷണി ഉയർത്തിയ കത്ത് ഇദ്ദേഹത്തിന്റെ ഓഫിസിലാണ് എത്തിയത്. ഭീഷണിയ്ക്കു പിന്നിൽ ടി.പി ചന്ദ്രശേഖരൻ കേസ് പ്രതികളാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തി.

ബുധനാഴ്ചയാണ് മുൻ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെ വധ ഭീഷണി അടങ്ങിയ സന്ദേശം എത്തിയത്. കത്ത് ലഭിച്ചതിനു പിന്നാലെ ഈ കത്ത് എം.എൽ.എ ഹോസ്റ്റലിൽ നിന്നും പൊലീസിനു കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷം വിഷയത്തിൽ ഇടപെട്ട് രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എക്കെതിരായ വധഭീഷണി ഗൗരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വധഭീഷണിക്ക് പിന്നിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെന്ന് സംശയമുണ്ട്. പരാതിയിൽ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തിരുവഞ്ചൂരിനോട് വിരോധമുള്ള ക്രിമിനലുകളാണ് ഊമക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ടിപി കേസ് പ്രതികളെ ജയിലിലടച്ചത്. ജയിലിലുള്ള ടി പി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്.

ജയിലിലിരുന്ന് പുറത്തുള്ള എല്ലാവിധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് അവരാണെന്നും സതീശൻ പറഞ്ഞു.
മുൻ ആഭ്യന്തരമന്ത്രിക്ക് പോലും ഊമക്കത്ത് അയക്കാൻ ധൈര്യപ്പെടുന്ന തരത്തിൽ സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ, ഏജീസ് ഓഫീസിലെ ജീവനക്കാരെ ആക്രമച്ചിട്ട് പോലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. തിരുവഞ്ചൂരിന് ആവശ്യമായ സുരക്ഷ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായും വി ഡി സതീശൻ പറഞ്ഞു.

തിരുവഞ്ചൂരിനേയും ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ക്രിമിനലുകൾ അല്ലാതെ സർവോദയക്കാർ പറയുമോയെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു. നിങ്ങളെൻറെ ജീവിതം കളഞ്ഞു, കൽത്തുറുങ്കിലാക്കി എന്നെല്ലാം കത്തിൽ പറയുന്നുണ്ട്. കത്തിൻറെ പിന്നിൽ ആരെന്ന് കണ്ടെത്തേണ്ടത് സർക്കാരാണെന്ന് കെ സുധാകരൻ വ്യക്തമാക്കി.