play-sharp-fill
തിരുവോണത്തോണിയുടെ അകമ്പടിത്തോണി സെപ്റ്റംബർ 12ന് കുമാരനല്ലൂരിൽ നിന്ന് ആറന്മുളയ്ക്കു യാത്ര തിരിക്കും: വേമ്പനാട്ടുകായലും 3 പ്രധാന നദികളും ചെറുതോടുകളും താണ്ടിയാണ് യാത്ര

തിരുവോണത്തോണിയുടെ അകമ്പടിത്തോണി സെപ്റ്റംബർ 12ന് കുമാരനല്ലൂരിൽ നിന്ന് ആറന്മുളയ്ക്കു യാത്ര തിരിക്കും: വേമ്പനാട്ടുകായലും 3 പ്രധാന നദികളും ചെറുതോടുകളും താണ്ടിയാണ് യാത്ര

കോട്ടയം :ആചാരത്തനിമയു . ടെ നിറവിൽ കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് എം.എൻ.അനുപ് നാരായണ ഭട്ടതിരി സെപ്റ്റംബർ 12ന് ആറന്മുളയ്ക്കു യാത്ര തിരിക്കും. തിരുവോണത്തോണിയുടെ അകമ്പടിത്തോണിയായ ചുരുളൻ വള്ളത്തിൽ 12നു 11.30നാണ് യാത്ര. ഇവിടെനിന്നു കാട്ടൂർക്കടവിൽ വരെ ചുരുഉൻവള്ളത്തിലാണ് എത്തുന്ന ത്. പിന്നീട് തിരുവോണത്തോണിയിലാണു യാത്ര. കുമാരന ല്ലൂരിൽനിന്നുള്ള വള്ളം അകമ്പ ടിത്തോണിയാകും.

തിരുവോണനാളായ 15നു പുലർച്ചെ ആറന്മുള മധുകടവിൽ തോണിയെത്തും.തിരുവോണത്തോണിയിൽ എത്തിക്കുന്ന വിഭവങ്ങൾകൂടി ചേർത്താണ് ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിലെ തിരു വോണസദ്യ. ക്ഷേത്രത്തിൽ അത്താഴപ്പൂജ വരെ ഭട്ടതിരിയു ടെ കാർമികത്വം ഉണ്ടാകും.


വേമ്പനാട്ടുകായലും 3 പ്രധാന
നദികളും ചെറുതോടുകളും താ ണ്ടിയെത്തുന്ന തോണിയാത്രയ് ക്ക് തെക്കൻകേരളത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ മു ഖ്യസ്ഥാനമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറ്റമില്ലാതെ പാരമ്പര്യവഴി

കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിനു പാരമ്പര്യവഴിയിൽ കിട്ടിയതാണ് ഈ അവകാശം അനൂപിൻ്റെ അച്‌ഛൻ എം.ആർ.നാരായണ ഭട്ടതിരി തിരുവോണത്തോണി യാത്രയ്ക്ക് 2 പതിറ്റാണ്ട് നേതൃത്വം നൽകി.

2020 ൽ അദ്ദേഹത്തിന്റെ മര ണത്തോടെ നിയോഗം ഇളയ സഹോദരൻ
ബാബു ഭട്ടതിരി ഏറ്റെടുത്തു.
ഇത്തവണ ഈ ചുമതല അനു പിനാണ്.

ഐതിഹ്യം ഇങ്ങനെ

ആറന്മുളയപ്പന്റെ ദേശവഴിയായ കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. തിരുവോണനാളിൽ ഇല്ലത്തെ മുതിർന്ന ഭട്ടതിരി ബ്രാഹ്‌മണർക്കു കാൽ കഴുകിച്ചൂട്ട് നടത്തിയിരുന്നു.

ഒരു വർഷം കാൽകഴുകിച്ചൂട്ടിന് ആരും എത്തിയില്ല.ദുഃഖിതനായ ഭട്ടതിരി തിരു വാറന്മുളയപ്പനെ പ്രാർഥിച്ചു. അൽപസമയത്തിനുശേഷം ഒരുബ്രാഹമണൻ ഭട്ടതിരിയുടെ ഇല്ലത്തെത്തി. ബ്രാഹ്മണനു കാൽകഴുകിച്ചൂട്ടു നടത്തി.

അന്നു രാത്രി ഭട്ടതിരിക്ക് സ്വപ്ന ദർശനമുണ്ടായി – “ഇല്ലത്തെ ത്തിയത് ബ്രാഹ്മണനല്ല, തിരു വാറന്മുളയപ്പനാണ്. ഇനി മു തൽ തിരുവോണത്തിന് വിഭവ ങ്ങൾ ആറന്മുളയിൽ എത്തി ച്ചാൽ മതി.’ അങ്ങനെയാണ് കാട്ടൂരിൽനിന്ന് തോണിയിൽ വിഭവങ്ങൾ എത്തിച്ചുതുടങ്ങിയത്.

പിന്നീട് മങ്ങാട്ട് കുടുംബം കാ ട്ടൂരിൽനിന്നു കുമാരനല്ലൂരിലേ ക്കു താമസം മാറ്റിയെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തിയില്ല.