അന്ന് തങ്കച്ചൻ കത്തെഴുതി, ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തി ; പി.എസ്‌.സി റാങ്ക് പട്ടിക നിലനിൽക്കെ ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത് 14 ഡ്രൈവർമാരെയും ഒരു വർക്‌ഷോപ്പ് ജീവനക്കാരനെയും : യു.ഡി.എഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പ് വിവരവും പുറത്ത്

അന്ന് തങ്കച്ചൻ കത്തെഴുതി, ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തി ; പി.എസ്‌.സി റാങ്ക് പട്ടിക നിലനിൽക്കെ ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത് 14 ഡ്രൈവർമാരെയും ഒരു വർക്‌ഷോപ്പ് ജീവനക്കാരനെയും : യു.ഡി.എഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പ് വിവരവും പുറത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ നിയമ തട്ടിപ്പ് വിവാദത്തിനിടയിൽ യു.ഡി.എഫ് സർക്കാർ നടത്തിയ നിയമന തട്ടിപ്പും പുറത്ത്. ആരോഗ്യ വകുപ്പിൽ ഡ്രൈവർമാരുടെ പിഎസ്സി റാങ്ക് പട്ടിക നിലനിൽക്കെ ദിവസവേതനക്കാരായ 14 ഡ്രൈവർമാരെയും ഒരു വർക്ഷോപ് ജീവനക്കാരനെയുമാണ് ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത്.

രണ്ടും പി.എസ്.സിക്ക് വിടേണ്ട തസ്തികയാണ്. റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ തസ്തികയാകട്ടെ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതുമായിരുന്നു. ഇതോടൊപ്പം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ (ആർസിഐ) രജിസ്റ്റർ ചെയ്യാത്ത നാലുപേരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ സ്ഥിരംതസ്തികയിൽ നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് കൺവീനറായിരുന്ന പിപി തങ്കച്ചനും മുസ്ലിംലീഗ് എംഎൽഎ എൻ ഷംസുദ്ദീനുമാണ് അന്ന് നിയമനത്തിനായി ശുപാർശ കത്ത് നൽകിയത്. 2014 ജൂൺ എട്ടിനാണ് ആരോഗ്യവകുപ്പിലെ 14 താൽക്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്താൻ പി പി തങ്കച്ചൻ അന്നത്തെ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനാണ് കത്ത് നൽകിയത്.

ഇതിന് പുറമെ ആഗസ്ത് 28ന് എൻ ഷംസുദ്ദീനും ശുപാർശ കത്ത് നൽകി. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സ്ഥിരപ്പെടുത്തലിനുള്ള ഫയലിൽ ധനസെക്രട്ടറി കെ എം എബ്രഹാം നിഷേധക്കുറിപ്പ് എഴുതി. ഫയൽ മന്ത്രിസഭയിൽ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജിജി തോംസണ് ഉമ്മൻചാണ്ടി നിർദേശം നൽകി. 2015 ജൂൺ 24 ലെ മന്ത്രിസഭാ യോഗം 14 പേരെയും സ്ഥിരപ്പെടുത്തുകയായിരുന്നു.

ആവശ്യമായ തസ്തികയില്ലെങ്കിൽ അവ സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്ന ഭേദഗതിയോടെയായിരുന്നു തീരുമാനം. ഇതോടൊപ്പം ഹെൽത്ത് ട്രാൻസ്‌പോർട് വർക്ഷോപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാളെയും സ്ഥിരപ്പെടുത്തി. ജൂലൈ ഒന്നിന് 15 പേരെ സ്ഥിരപ്പെടുത്തി ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഉത്തരവുമിറക്കി.

ഉമ്മൻചാണ്ടിയുടെ ഈ നിയമന അട്ടിമറിക്ക് കൂട്ടുനിന്ന ഷാഫി പറമ്പിലും കെ എസ് ശബരിനാഥുമാണ് ഇപ്പോൾ ഉദ്യോഗാർഥികളെ വഞ്ചിച്ച് ഇപ്പോൾ സമരത്തിന് പിന്തുണ നൽകി രംഗത്ത് എത്തിയിരിക്കുന്നത്.

Tags :