മകന്‍ അഴിക്കുള്ളിലായതോടെ പറന്നെത്തിയത് ആഫ്രിക്കയില്‍ നിന്ന്; സിനിമയിലെ പഴയ പ്രതിനായകന്‍ മകനെ കാണാനെത്തിയപ്പോള്‍ ഉണ്ടായത് വികാരനിർഭരമായ രംഗങ്ങളും; എക്സിബിഷനിസം ചര്‍ച്ചയാക്കി മകനെ രക്ഷിക്കാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ടി ജി രവി
സ്വന്തം ലേഖിക
തിരുവനന്തപുരം: പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മകനെ രക്ഷിക്കാന്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ശ്രീജിത്ത് രവിയുടെ പിതാവും നടനുമായ ടി ജി രവി.
മകനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ടി ജി രവി വിദേശത്തായിരുന്നു. ബിസിനസ് സാമ്രാജ്യം വളര്‍ത്താനായി ആഫ്രിക്കയിലേക്ക് പോയ ടി ജി രവിയെ ബന്ധുക്കളാണ് വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ടി ജി രവി നാട്ടിലേക്ക് തിരികെ പോരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കളാണ് വിവരം ടി ജി രവിയെ അറിയിച്ചത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ടി ജി രവി തന്റെ ഹൈക്കോടിതിയിലെ അഭിഭാഷക സുഹൃത്തുക്കളെ ബന്ധപ്പെട്ട് ജാമ്യ സാധ്യത ആരാഞ്ഞു. ഇതിനെ തൃശൂര്‍ കോടതി ജാമ്യം നിഷേധിച്ച വാര്‍ത്തയും രവി അറിഞ്ഞു. അങ്ങനെയാണ് ജാമ്യത്തിനായി ഹൈക്കോടതിയിലേയ്ക്ക് പോകാന്‍ ഏര്‍പ്പാടാക്കിയത്.
നെടുമ്പാശ്ശേരിയില്‍ എത്തിയതിന് പിന്നാലെ അവിടെ നിന്ന് ടി ജി രവി നേരെ പോയത് വിയ്യൂര്‍ ജില്ലാ ജയിലിലേയ്ക്കായിരുന്നു. അവിടെ എത്തി നടപടികള്‍ പൂര്‍ത്തിയാക്കി മകനെ കണ്ടപ്പോള്‍ സിനിമ പോലും തോറ്റു പോകുന്ന വൈകാരിക രംഗങ്ങള്‍ക്കാണ് ജില്ലാ ജയില്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. ടി ജി രവി വിതുമ്പി. ഇരുവരുടയും കണ്ണു നിറഞ്ഞു. മരുമകളെയും കൂട്ടിയാണ് ടി ജി രവി ജയിലിലെത്തിയത്. ജയിലില്‍ നിന്നും വീട്ടില്‍ എത്തിയ ശേഷം മകന്റെ കേസ് സംബന്ധിച്ച് ചില അഭിഭാഷക സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചു.
മകന്റേത് അസുഖമാണന്ന് അറിയാവുന്ന രവി ചില ഡോക്ടര്‍മാരുമായും സംസാരിച്ചു. സിനിമയ്ക്ക് അപ്പുറം തൃശൂരില ബിസിനസ് രംഗത്തെ അതികായകനാണ് ടി ജി രവി. തൃശൂര്‍ നഗരത്തില്‍ രാഷ്ട്രീയത്തിനതീതമായ വലിയ സൗഹൃദത്തിന് ഉടമ കൂടിയാണ് 70കളിലെ സിനിമയിലെ ഈ പ്രതിനായകന്‍. ആഫ്രിക്കയില്‍ പേപ്പര്‍ റീസൈക്കിളിങ് മേഖലയില്‍ ഒരു കമ്പനി ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ടി ജി രവി വിദേശത്തേക്ക് പോയത്. അവിടെയുള്ള മറ്റൊരു മകനൊപ്പം ആഫ്രിക്കയിലും ബിസിനസ് രംഗത്ത് തേരോട്ടം നടത്താനുള്ള തയ്യാറെടുപ്പിന് ഇടയിലാണ് ശ്രീജിത്ത് രവിയുടെ അറസ്റ്റ് വാര്‍ത്ത അറിയുന്നത്.
ഉടന്‍ തന്നെ അടുത്ത ഫ്ളൈറ്റില്‍ നെടുമ്പാശ്ശേരിക്ക് തിരിക്കുകയായിരുന്നു.