പത്താം ക്ലാസിൽ പഠിക്കുമ്പോൾ പള്ളി വികാരിക്കൊപ്പം ഒളിച്ചോടി തുടങ്ങിയ ജീവിതം; മൂന്ന് തവണ വിവാഹിതയായ സ്വപ്ന ഉടായിപ്പിൻ്റെ ഉസ്താദ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ കൂടുതൽ വ്യക്തി വിവരങ്ങൾ പുറത്ത്. പതാതം ക്ലാസിൽ വീടിനടുത്തുള്ള പള്ളി വികാരിയുമായി ഒളിച്ചോടിയതുമുതൽ സംസ്ഥാന സർക്കാരിനെ പിടിച്ചുലച്ച സ്വർണക്കടത്ത് കേസിൽ പിടിയിലാകുന്നതു വരെയുള്ള ജീവിതം സംഭവ ബഹുലമാണ്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ പള്ളി വികാരിക്കൊപ്പം ഒളിച്ചോടി. കുടുംബത്തിൽ തന്നെയുള്ള കൗമാരക്കാരനുമായുള്ള പ്രണയം വീട്ടുകാർ അറിഞ്ഞതായുള്ള വിവരങ്ങളും പുറത്ത് വരുന്നു. മൂന്ന് തവണ വിവാഹിതയായെങ്കിലും രണ്ടെണ്ണത്തിൽ നിന്നും വിവാഹ മോചനം നേടി. ഒടുവിൽ ബാർ ഉടമയുമായുള്ള വിവാഹം ജീവിതം സ്വപ്ന തുല്യമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് അബുദാബിയിൽ നിന്നും മുംബൈയിൽ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കാരുടെ സഹായത്തോടെ വീട്ടുകാർ കണ്ടെത്തുകയും അബുദാബായിൽ തിരിച്ചെത്തിച്ചു. എന്നാൽ ഇതിന് മുൻപ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടിൽ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഒളിച്ചോട്ടം.
മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇടക്ക് രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞിരുന്നു. പിന്നീട് നിരവധി കഥകളാണ് സ്വപ്നയെ പറ്റി ഉയർന്നു വന്നത്. സ്വപ്‍നയുടെ ആദ്യ വിവാഹം തിരുവനന്തപുരം മുൻ മേയറിന്റെ ബന്ധുവുമായി വീട്ടുകാർ നടത്തി കൊടുത്തു. എന്നാൽ ഇ ബന്ധം നിയമപരമായി വേർപെടുത്തിയ ശേഷം ആദ്യ ബന്ധത്തിൽ ഉണ്ടായ മകളുമായി കോയമ്പത്തൂരിൽ താമസമാക്കി. പിന്നീട് കോയമ്പത്തൂരിലെ ബാർ മുതലാളിയെ സ്വപ്‍ന വിവാഹം കഴിച്ചു എന്നാൽ ഇ ബന്ധം നിയമപരമായി നടന്നതാണോയെന്ന് സ്വപ്‍നയെ അടുത്ത് അറിയുന്നവർ സംശയിക്കുന്നു.