സംസ്ഥാന സ്‌കൂൾ കായികമേള ; മുത്തുരാജ് നേടിയ വെള്ളിയ്ക്ക് സ്വർണ്ണത്തിളക്കം

സംസ്ഥാന സ്‌കൂൾ കായികമേള ; മുത്തുരാജ് നേടിയ വെള്ളിയ്ക്ക് സ്വർണ്ണത്തിളക്കം

 

സ്വന്തം ലേഖകൻ

കണ്ണൂർ : കലോത്സവ വേദി ആയാവും കായിക മേള ആയാലും ചിലരുടെ കൈകളിലെത്തുന്ന സമ്മാനങ്ങൾക്ക് ചിലപ്പോഴെങ്കിലും സ്വർണ്ണത്തെക്കാൾ തിളക്കമുണ്ടാകും. അത്തരത്തിൽ ഒരു വെള്ളിത്തിളക്കം നേടി സംസ്ഥാന കായിക മേളയിൽ മുന്നേറുകയാണ് എം. മുത്തുരാജ്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിൽ നിന്നാണ് മുത്തുരാജ് പ്രാരാബ്ധങ്ങൾ താണ്ടിയാണ് ജൂനിയർ ആൺകുട്ടികലുടെ അഞ്ച് കിവലോമീറ്റർ നടത്തിൽ എം. മുത്തുരാജ് വെള്ളി മെഡൽ നേട്ടം കൈവരിച്ചത്.

കഷ്ടപ്പാടുകൾക്കിടയിലും ആറ് മക്കളയെയും കായിക രംഗത്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്ന മാതാ പിതാക്കൾക്കാണ് മുത്തുരാജ് തന്റെ മെഡൽ നേട്ടം സമർപ്പിച്ചത്. മുത്തുരാജിന്റെ സ്ഥിരമായി ഒരിടത്ത് താമസമില്ല. കണ്ണൂർ കാങ്കോലാണ് 25 അംഗങ്ങളുള്ള കൂട്ട് കുടുംബത്തിന്റെ ഇപ്പോഴത്തെ താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിത മാർഗമായ ആക്രി സാധനങ്ങൾ പെറുക്കി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് തൊഴിലും ജീവിതവും പറിച്ചു നട്ടുകൊണ്ടുള്ള യാത്രകൾ.അതിനിടയിലും ആറ് മക്കൾക്കും നല്ല വിദ്യാഭ്യാസത്തോടൊപ്പം കായിക രംഗത്തും പ്രോത്സാഹനം നൽകിയാണ് മുത്തുരാജിന്റെ അച്ഛൻ ശേഖരൻ വളർത്തിയത്.
സ്‌പോർട്‌സ് കോട്ടയിൽ ശേഖരന്റെ മൂത്ത മകൻ ശിവന് ആർമിയിൽ ജോലി കിട്ടിയെങ്കിലും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ആ ജോലി നഷ്ടപ്പെടുകയായിരുന്നു.
താഴെയുള്ളവർക്ക് ആ സ്ഥിതി വരരുത് എന്ന ആഗ്രഹമാണ് അമ്മ വെള്ളയമ്മയ്ക്കുള്ളത്. മെഡൽ നേട്ടം മാതാപിതാക്കൾക്ക് സമർപ്പിച്ച മുത്തുരാജിന്റെ മുഖത്ത് തെളിഞ്ഞത് ഇനിയും വിജയങ്ങൾ എത്തിപ്പിടിക്കാനുള ആഗ്രഹവും ആത്മവിശ്വാസവും. മുത്തുരാജിന്റെ സഹോദരൻ മുത്തുവും 800 മീറ്റർ ഓട്ടം 400 മീറ്റർ ഡിൽസ് എന്നെ ഇനങ്ങളിൽ മത്സാരിക്കുന്നുണ്ട്.