നിലയ്ക്കലില്‍ ജോലിക്ക് എത്തിയപ്പോള്‍ ഉള്ള പരിചയം പ്രണയമായി; വിവാഹം കഴിക്കാന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു; പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലാക്കി; പമ്പയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കാമുകന്‍ അറസ്റ്റില്‍

നിലയ്ക്കലില്‍ ജോലിക്ക് എത്തിയപ്പോള്‍ ഉള്ള പരിചയം പ്രണയമായി; വിവാഹം കഴിക്കാന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു; പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലാക്കി; പമ്പയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കാമുകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

പത്തനംതിട്ട: പമ്പ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22)യാണ് അറസ്റ്റ് ചെയ്തത്. മഹിളാ മന്ദിരത്തിലും ട്രൈബല്‍ ഹോസ്്റ്റിലിലും കഴിഞ്ഞ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷം മുന്‍പ് നിലയ്ക്കലില്‍ ജോലിക്ക് വന്ന നായര്‍ സമുദായാംഗമായ ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. സ്വന്തം വീട്ടുകാരുമായി അത്ര രസത്തില്‍ അല്ലാതിരുന്ന ജയകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചു. അതുവഴി ഇവിടെ നിത്യസന്ദര്‍ശകനാകാനും പെണ്‍കുട്ടിയുമായി അടുത്ത് ഇടപഴകാനും ഇയാള്‍ക്ക് സാധിച്ചു.

അങ്ങനെയിരിക്കേ കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെ നിലയ്ക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചു. എന്നാൽ പരിസരവാസികള്‍ വിവരം അറിയിച്ചത് അനുസരിച്ച്‌ പൊലീസ് വന്ന് തടയുകയായിരുന്നു.

ജയകൃഷ്ണനെ പാറത്തോട്ടിലേക്ക് പറഞ്ഞു വിട്ട പൊലീസ് പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലുമാക്കി. പതിനാറുകാരിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വൈദ്യപരിശോധന നടത്തിയിട്ട് വേണമായിരുന്നു മഹിളാമന്ദിരത്തിലേക്ക് മാറ്റാന്‍.

പൊലീസിന്റെ ഭാഗത്ത് നിന്ന് അതിനുള്ള നടപടിയുണ്ടായില്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താനോ കൗണ്‍സിലിങ് നടത്താനോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കഴിഞ്ഞതുമില്ല.

യുവാവുമായി പ്രണയമുള്ള കുട്ടി പിന്നീട് നടന്ന കൗണ്‍സിലിങ്ങില്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചു. പത്താം ക്ലാസില്‍ തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ചിറ്റാര്‍ ട്രൈബല്‍ ഹോ്സറ്റലിലേക്ക് മാറ്റി.

ഒക്ടോബര്‍ നാലിന് ഇവിടെ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഈ വിവരം നേരത്തേ മനസിലാക്കിയിട്ടാണ് കാമുകന്‍ വിവാഹം കഴിക്കുന്നതിനായി കൊണ്ടു പോയതെന്നാണ് കരുതുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച ശനിയാഴ്ച പുലര്‍ച്ചെയാണ് പാറത്തോട് നിന്ന് പൊലീസ് ജയകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലും ഹരിജന പീഡനം നിലനില്‍ക്കുന്നതിനാലും യുവാവിനെ റിമാന്‍ഡ് ചെയ്യും.

വിവാഹം നടത്താന്‍ പോയതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ ഇരുവരും ഒന്നിച്ച്‌ താമസിക്കുകയായിരുന്നു. താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചോളാമെന്നാണ് ഇയാള്‍ പറയുന്നത്. പെണ്‍കുട്ടിക്കും ഇയാളെ കുറിച്ച്‌ പരാതിയില്ല.