ഞാനാരെയുംകൊന്നിട്ടില്ല, എന്നെയാണ് എല്ലാവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ‘: സന്ദീപ്ജയിലില്‍ പരിശോധിക്കാനെത്തിയ മെഡിക്കല്‍ ഓഫിസറോടും ഒപ്പമുണ്ടായിരുന്ന ജയില്‍ അധികാരികളോടും സന്ദീപ് പറഞ്ഞു.

ഞാനാരെയുംകൊന്നിട്ടില്ല, എന്നെയാണ് എല്ലാവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ‘: സന്ദീപ്ജയിലില്‍ പരിശോധിക്കാനെത്തിയ മെഡിക്കല്‍ ഓഫിസറോടും ഒപ്പമുണ്ടായിരുന്ന ജയില്‍ അധികാരികളോടും സന്ദീപ് പറഞ്ഞു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ നെടുമ്ബന യു.പി സ്കൂള്‍ അധ്യാപകന്‍ എസ്.സന്ദീപ്.പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ സെല്ലില്‍.

24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണമുള്ള സെല്ലില്‍ സന്ദീപിനെ നോക്കാന്‍ വാര്‍ഡന്മാരുമുണ്ട്. താന്‍ ആരെയും കൊന്നിട്ടില്ലെന്നും തന്നെയാണ് എല്ലാവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ജയിലില്‍ പരിശോധിക്കാനെത്തിയ മെഡിക്കല്‍ ഓഫിസറോടും ഒപ്പമുണ്ടായിരുന്ന ജയില്‍ അധികാരികളോടും സന്ദീപ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷപ്പെടാന്‍ തിരിച്ച്‌ ആക്രമിക്കുകയായിരുന്നു. ഡോക്ടറെ ആക്രമിച്ചതൊന്നും സന്ദീപിന്‍റെ ഓര്‍മയിലില്ല. ആരോ കൊല്ലാന്‍ ശ്രമിക്കുന്നതായി ഇടക്കിടെ അലറി വിളിക്കുന്നുണ്ട്. സന്ദീപിന്‍റെ ചില പെരുമാറ്റങ്ങള്‍ അഭിനയമാണോ എന്ന് സംശയിക്കുന്നതായും ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍, അമിതമായി ലഹരി ഉപയോഗിച്ചതിനാല്‍ ശരിയായ മാനസിക നിലയിലേക്ക് സന്ദീപ് എത്തിയിട്ടില്ലെന്നാണ്ജയില്‍ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് കനത്ത പൊലീസ് കാവലില്‍ സന്ദീപിനെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചത്. പ്രകോപനത്തിന് കാരണം ആരായുമ്ബോള്‍ തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നതായാണ് സന്ദീപ് പറയുന്നത്. ലഹരി തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെയുണ്ടായ ശാരീരിക- മാനസിക പ്രശ്നങ്ങള്‍ മാറാന്‍ ദിവസങ്ങളെടുത്തേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ മാനസികാരോഗ്യ വിദഗ്ധന്‍ സന്ദീപിനെ പരിശോധിക്കും. പ്രശ്നങ്ങളുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനെതുടര്‍ന്ന് ബുധനാഴ്ച രാത്രി പത്തോടെയാണ് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി സന്ദീപിനെ കൊട്ടാരക്കര പൊലീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സന്ദീപിനെ പരിശോധിക്കാന്‍ തയാറാകാത്തതിനാല്‍ പൊലീസ് ഏറെ വലഞ്ഞു.

ഒടുവില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു രക്തപരിശോധന. ജയിലിന്‍റെ പ്രവേശന കവാടത്തിന് വലതുവശത്തുള്ള സുരക്ഷ സെല്ലിലേക്ക് വീല്‍ ചെയറിലാണ് സന്ദീപിനെ കൊണ്ടുപോയത്. ജയില്‍ മെഡിക്കല്‍ ഓഫിസര്‍ പരിശോധന നടത്തിയശേഷം രാത്രി ഭക്ഷണം നല്‍കി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ മരുന്നും ബ്രഡും കൊടുത്തു. ജയിലിലെ നാല് സുരക്ഷ സെല്ലുകളില്‍ ഒന്നാണ് സന്ദീപിനായി മാറ്റിവെച്ചത്. അക്രമാസക്തനാകുന്നതിനാല്‍ സെല്ലില്‍ സഹതടവുകാരില്ല.

Tags :