റഷ്യൻ യുദ്ധമുഖത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു;  റിക്രൂട്ട്മെന്റ് നടത്തിയത് തുമ്പ സ്വദേശി;  കൂലിപ്പട്ടാളത്തില്‍ കൂടുതലും മലയാളികളെന്ന വെളിപ്പെടുത്തലുമായി ഡേവിഡ് മുത്തപ്പൻ

റഷ്യൻ യുദ്ധമുഖത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; റിക്രൂട്ട്മെന്റ് നടത്തിയത് തുമ്പ സ്വദേശി; കൂലിപ്പട്ടാളത്തില്‍ കൂടുതലും മലയാളികളെന്ന വെളിപ്പെടുത്തലുമായി ഡേവിഡ് മുത്തപ്പൻ

തിരുവനന്തപുരം: റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ മുന്നുപേർ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍.

മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയ തിരുവനന്തപുരം പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പന്റേതാണ് (23 ) വെളിപ്പെടുത്തല്‍. ഡ്രോണ്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് റഷ്യയിലെ ഒരു പള്ളിയിലെ അഭയാർത്ഥി ക്യാമ്പില്‍ കഴിയുകയാണ് ഡേവിഡ് മുത്തപ്പൻ.

സെക്യൂരിറ്റി ജോലിക്ക് പോയി ഏജന്റുമാരുടെ ചതിയില്‍പ്പെട്ടതാണ് ഡേവിഡും. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഡേവിഡ് ഡല്‍ഹിയിലെ ഒരു ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. 3.40 ലക്ഷം രൂപയാണ് ഡേവിഡ് ഏജന്റിന് നല്‍കിയതെന്ന് സഹോദരൻ കിരണ്‍ മുത്തപ്പൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദരിദ്രരായ മത്സ്യത്തൊഴിലാളി കുടുംബാംഗമാണ്. സ്വന്തമായൊരു വീടു പോലുമില്ല. മകനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച്‌ കരയുകയാണ് അമ്മ അരുള്‍മേരി.

മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മലയാളികളെ യുക്രൈനില്‍ യുദ്ധം ചെയ്യാൻ നിയോഗിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. യുദ്ധമുഖത്ത് കുടുങ്ങിയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, വിനീത് സെല്‍വ, ടിനു പനിയടിമ എന്നിവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്.

റഷ്യൻ പൗരത്വമുള്ള മലയാളി സന്തോഷ് അലക്സ് ആണ് കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായവർ പറയുന്നു.