സ്വന്തം പാർട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തി;  അഞ്ചു തവണ മത്സരത്തിന് അവസരം നൽകിയ നേതാവിനെ പോലും വഞ്ചിച്ചു ; ഇടുക്കിയിൽ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ല: മന്ത്രി റോഷി അഗസ്റ്റിൻ 

സ്വന്തം പാർട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തി;  അഞ്ചു തവണ മത്സരത്തിന് അവസരം നൽകിയ നേതാവിനെ പോലും വഞ്ചിച്ചു ; ഇടുക്കിയിൽ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ല: മന്ത്രി റോഷി അഗസ്റ്റിൻ 

സ്വന്തം ലേഖകൻ 

കടുത്തുരുത്തി: ഇടുക്കിയിൽ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ്-എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തം പാർട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തിയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി. അഞ്ചു തവണ മത്സരത്തിന് അവസരം നൽകിയ നേതാവിനെ പോലും വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനാർത്ഥി ഏത് പാർട്ടിയിൽ ആയിരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണികളും പാർട്ടികളും മാറുന്നത് സാധാരണമാക്കിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജനമനസിൽ സ്ഥാനമില്ല. കോട്ടയത്തിന്റെ വികസനം തുടരുന്നതിന് തോമസ് ചാഴികാടന്റെ വിജയം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ജോസ് പുത്തൻകാലാ, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.