വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത് 17 കാരനെ തട്ടിക്കൊണ്ടു പോയി: യുവാവിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് 23 കാരി; സംഭവം ഗുജറാത്തിൽ

വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത് 17 കാരനെ തട്ടിക്കൊണ്ടു പോയി: യുവാവിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് 23 കാരി; സംഭവം ഗുജറാത്തിൽ

തേർഡ് ഐ ബ്യൂറോ

മുംബൈ: കൊവിഡിനു പിന്നാലെ വിചിത്രമായ പല കഥകളുമാണ് രാജ്യത്ത് കേൾക്കുന്നത്. ഓരോ ദിവസവും ഓരോ കഥകൾ പുറത്തു വരികയാണ്. രാജ്യത്ത് കേൾക്കുന്ന ഒരു കഥ ഇപ്പോൾ ഗുജറാറ്റിൽ നിന്നുള്ളതാണ്. 17 വയസുകാരനെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 23കാരിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഗുജറാത്തിലെ ആനന്ദിൽ നിന്നും കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവതിയെയാണ് പോക്‌സോ കേസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 25നാണ് 17കാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കളും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ശേഷം മേയ് ഇരുപത്തിയേഴാം തീയതി മാതാപിതാക്കൾ കുട്ടിയെകാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്നതിനിടെ കാണാതായി 14 ദിവസങ്ങൾക്ക് ശേഷം കുട്ടിയെ സൂറത്തിൽനിന്ന് പൊലീസ് കണ്ടെത്തി.

യുവതി തട്ടിക്കൊണ്ടുപോയി സൂറത്തിൽ തടവിൽ പാർപ്പിച്ചിരുന്ന കുട്ടിയെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. പ്രതിയായ യുവതിയെയും പൊലീസ് ഇവിടെനിന്നും പിടികൂടി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ വിവാഹ വാദ്ഗാനം നൽകി കടത്തിക്കൊണ്ട് പോയശേഷം കുട്ടിയെ യുവതി ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിന് വ്യക്തമായിട്ടുണ്ട്.