ചരിത്രമാകുന്നത് 100 വർഷത്തിനിടക്കുള്ള ആദ്യത്തെ വരണ്ട ജൂൺ മാസം

ചരിത്രമാകുന്നത് 100 വർഷത്തിനിടക്കുള്ള ആദ്യത്തെ വരണ്ട ജൂൺ മാസം

സ്വന്തം ലേഖിക

ദില്ലി: മഴയില്ലാതെ ജൂൺ അവസാനിക്കുമ്പോൾ 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. ഈ മാസം പോകാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കേ ഇത്തവണ വരൾച്ച ശക്തമാകുമെന്ന സൂചന നൽകി പെയ്ത മഴയിൽ 35 ശതമാനത്തിന്റെ കുറവ് ഇന്ത്യയിൽ രേഖപ്പെടുത്തി. ഇന്ത്യയിൽ ഉടനീളം സാധാരണഗതിയിൽ ജൂൺ 28 വരെ 151.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റർ മാത്രമാണ്.1920 മുതൽ വെറും നാലു വർഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 2009 (85.7 എംഎം), 2014 (95.4 എംഎം), 1926 (98.7 എംഎം), 1923 (102 എംഎം) എന്നതായിരുന്നു കണക്ക്. ഇതിൽ 2009, 2014 വർഷങ്ങൾ കാലാവസ്ഥാ മാറ്റം വരുത്തുന്ന എൽ നിനോ പ്രതിഭാസത്തിന് കീഴിലായിരുന്നു മഴ കുറഞ്ഞത്. ഇത്തവണയും ഇതേ പ്രതിഭാസം ഉണ്ടായിരിക്കാം എന്നാണ് സൂചന.ജൂലൈയിൽ ശക്തമായ കാലവർഷത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷ. അതേ സമയം 100 വർഷത്തിനിടയിൽ 10 വരണ്ട ജൂണുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതിൽ 2009, 2012, 2014, 2019 എന്നിങ്ങനെ നാലെണ്ണവും വന്നത് കഴിഞ്ഞ ദശകത്തിലാണ്. ഈ ജൂണിലെ കാലവർഷ കുറവ് ഇന്ത്യയൂടെ പാശ്ചാത്യ ദക്ഷിണ ഭാഗങ്ങളിൽ ശക്തമായ ജലദൗർലഭ്യം കൊണ്ടുവന്നു.ഇന്ത്യയിലെ 91 ജലസംഭരണികളിൽ ജലനിരപ്പ് 17 ശതമാനം മുതൽ 16 ശതമാനം വരെയായി കുറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ ജലസംഭരണികളിൽ ജലനിരപ്പ് 9 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വർഷം 13 ശതമാനവും കഴിഞ്ഞ പത്തു വർഷം 17 ശതമാനവും കുറഞ്ഞു.ഇതോടെ കനത്ത വരൾച്ച നേരിടുന്ന മറാത്താവാഡ, വിദർഭ എന്നിവിടങ്ങളിൽ മഴ സാധാരണഗതിയിലും താഴെയാണ്. എന്നിരുന്നാലും ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ഒഡീഷയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മദ്ധ്യഭാഗങ്ങളിലും ജൂലൈ ആദ്യ വാരത്തോടെ ശക്തമായ മഴയായി മാറുമെന്നുമുള്ള സൂചനകൾ പുറത്തു വരുന്നുണ്ട്.