കെ.കെ റോഡിലെ മേൽപ്പാലം നാലുവരിയായാൽ പാത ഇരട്ടിപ്പിക്കൽ വൈകും: പറഞ്ഞ സമയത്ത് പണി തീരില്ലെന്ന് റെയിൽവേ

കെ.കെ റോഡിലെ മേൽപ്പാലം നാലുവരിയായാൽ പാത ഇരട്ടിപ്പിക്കൽ വൈകും: പറഞ്ഞ സമയത്ത് പണി തീരില്ലെന്ന് റെയിൽവേ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിയിലെ മേൽപ്പാലം നാലുവരിയാക്കുന്നതിൽ ഇടങ്കോലുമായി റെയിൽവേ രംഗത്ത്. മേൽപ്പാലം നാലുവരിയാക്കുന്നതിനുള്ള തുക സർക്കാർ കണ്ടെത്താമെന്നറിയിച്ചിട്ടും റെയിൽവേ ഇപ്പോൾ ഉടക്കുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മേൽപ്പാലം നാലുവരിയിൽ നിർമ്മാണം നടത്തിയാൽ ഇത് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികൾ വൈകിപ്പിക്കുമെന്ന ആരോപണമാണ് ഇപ്പോൾ റെയിൽവേ അധികൃതർ ഉന്നയിരിച്ചിരിക്കുന്നത്. ഇത് പാത ഇരട്ടിപ്പിക്കൽ ജോലികളെ പിന്നോട്ടടിക്കും. നിലവിൽ കോട്ടയത്തെ റെയിൽവേ മേൽപാലങ്ങൾ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി 2020 മാർച്ച് 31ന് പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ. റെയിൽവേ പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി കഞ്ഞിക്കുഴിയിൽ രണ്ടുവരി മേൽപാലം നിർമിക്കുന്നതിന് പ്രാരംഭനടപടികൾ ആരംഭിച്ചഘട്ടത്തിലാണ് നാലുവരിപ്പാല പണിയണമെന്ന് സർക്കാർ ഉത്തരവിറങ്ങിയത്. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ദക്ഷിമേഖല റെയിൽവേ ചീഫ് എൻജീനിയർ എന്നിവർക്ക് നിവേദനം നൽകിയതിനെത്തുടർന്ന് നേരത്തെ വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മേൽപാലം നാലുവരിയായി നിർമിക്കാൻ ഉത്തരവ് ഇറങ്ങിയത്.

അതേസമയം, കെ.കെ.റോഡിലെ പഴയപാലം പൊളിക്കുന്നതിന് മുന്നോടിയായി സമാന്തമായി നിർമിച്ച പാതയുടെ ടാറിങ് ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കി. മഴ മാറിനിൽക്കുന്ന ഘട്ടത്തിൽ പഴയപാളം പൊളിക്കുന്നതിലേക്ക് കടക്കാനിരിക്കെയാണ് പുതിയപാലത്തിെൻറ നിർമാണം നാലുവരിയിലേക്ക് മാറ്റുന്നത്. ഇത് ഒേട്ടറെ സാേങ്കതികപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തിൽ. നേരത്തെ നിശ്ചയിച്ച രണ്ടുവരിപ്പാത എട്ടുമാസത്തിനകം പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനിച്ചത്. പുതിയനാലുവരിപ്പാലം നിർമിക്കാൻ പ്രധാനതടസ്സം റോഡിന് വീതിയില്ലാത്തതാണ്. നിലവിൽ സമാന്തരപാതയടക്കം 18 മീറ്റർ മാത്രമാണ് വീതിയാണുള്ളത്. പുതിയപാലം നിർമിക്കാൻ ചുരുങ്ങിയത് 20 മീറ്റർ വീതിയെങ്കിലും വേണം. ഇൗസാഹചര്യത്തിൽ പ്ലാേൻറഷൻ കോർപറേഷൻ ഒാഫിസ് സ്ഥിതിചെയ്യുന്ന വശം ഒഴികെ മറ്റ് മൂന്നുഭാഗത്തെയും സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇത് കൂടുതൽ നിയമപ്രശ്നങ്ങളിലേക്ക് വഴിവെക്കുമോയെന്ന ആശങ്കയുണ്ട്.
സ്ഥലം വിട്ടുകിട്ടിയാൽ തന്നെ പൂർണമായും ഏറ്റവും കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന കെ.കെ. റോഡിലെ വാഹനഗതാഗതം നിരോധിക്കേണ്ടതായി വരും. നാലുവരിപ്പാത രണ്ടുഘട്ടമായി മാത്രമേ പൂർത്തിയാക്കാൻ കഴിയു. റോഡിെൻറ മധ്യഭാഗത്തിലൂടെ 14 മീറ്റർ വീതിയിൽ പാലം ആദ്യഘട്ടത്തിൽ നിർമിക്കാനാണ് റെയിൽവേയുടെ നീക്കം. ബാക്കിയുള്ള ഭാഗം സംസ്ഥാന സർക്കാറിെൻറ ചെലവിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് സംസ്ഥാനസർക്കാർ അനുകൂലമായ നിലപാട് ഗുണകരമാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിനെ ബാധിക്കുമെന്നതിനാൽ കഞ്ഞിക്കുഴി പുതിയപാലത്തിെൻറ പണികൾ 75 ശതമാനം പൂർത്തിയായശേഷമേ  റബർബോർഡിന് മുന്നിൽ പഴയ റെയിൽവേ പാലം പൊളിക്കാൻ കഴിയു. ഇത്തരം സാേങ്കതികപ്രശ്നം പാതയിരട്ടിപ്പിക്കൽ ജോലികൾ അനന്തമായി നീളാൻകാരണമാകും