കേരളത്തിലെ ഏറ്റവും വലിയ പി.എസ്.സി പരീക്ഷയായ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കുള്ള  അപേക്ഷകരുടെ എണ്ണത്തിൽ കുറവ് ; 4.62 ലക്ഷം അപേക്ഷകൾ ;15000ത്തിലേറെ നിയമന സാദ്ധ്യത ; പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപരീക്ഷ മാത്രം, എന്നിട്ടും അപേക്ഷകർ കുറവ് കാരണം തേടി സര്‍ക്കാരും പി.എസ്.സിയും ; ജൂലായ് മുതല്‍ വിവിധ ഘട്ടങ്ങളിലായി ആരംഭിക്കുന്ന പരീക്ഷ എഴുതാൻ കഠിന പരിശീലനവുമായി ഉദ്യോഗാർത്ഥികള്‍

കേരളത്തിലെ ഏറ്റവും വലിയ പി.എസ്.സി പരീക്ഷയായ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കുള്ള  അപേക്ഷകരുടെ എണ്ണത്തിൽ കുറവ് ; 4.62 ലക്ഷം അപേക്ഷകൾ ;15000ത്തിലേറെ നിയമന സാദ്ധ്യത ; പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപരീക്ഷ മാത്രം, എന്നിട്ടും അപേക്ഷകർ കുറവ് കാരണം തേടി സര്‍ക്കാരും പി.എസ്.സിയും ; ജൂലായ് മുതല്‍ വിവിധ ഘട്ടങ്ങളിലായി ആരംഭിക്കുന്ന പരീക്ഷ എഴുതാൻ കഠിന പരിശീലനവുമായി ഉദ്യോഗാർത്ഥികള്‍

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: കേരളത്തില്‍ പി.എസ്.സി നടത്തുന്ന വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലർക്ക് (എല്‍.ഡി.ക്ലർക്ക്) പരീക്ഷയ്ക്ക് ഇത്തവണ അപേക്ഷകർ കുറഞ്ഞു.

മുൻ വർഷത്തേക്കാള്‍ 4,62,892 ലക്ഷം പേരുടെ കുറവാണ് ഇത്തവണ. ഏറ്റവും കൂടുതല്‍ പേർ അപേക്ഷിച്ചിരുന്നതും വമ്ബൻ ലിസ്റ്റുള്ളതും ഏറ്റവുമധികം നിയമനം നടക്കുന്നതുമായ പരീക്ഷയാണിത്. അപേക്ഷകർ കുറയാനുള്ള കാരണത്തെക്കുറിച്ച്‌ സർക്കാരും പി.എസ്.സിയും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12,95,446 അപേക്ഷകരാണ് ഇത്തവണ എല്‍.ഡി. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തില്‍ 17,58,338 അപേക്ഷകള്‍ ലഭിച്ചിരുന്നു. 4,62,892 ലക്ഷം പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. പത്താം ക്ലാസ് വിജയമാണ് അപേക്ഷിക്കാനുള്ള യോഗ്യതയെങ്കിലും എല്‍.ഡി. ക്ലാർക്ക് പരീക്ഷയില്‍ നിയമന സാദ്ധ്യത ഏറെയാണ്. വരാനിരിക്കുന്ന ലിസ്റ്റില്‍ നിന്ന് 15000ത്തിലേറെ നിയമനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലർക്ക് (എല്‍.ഡി.ക്ലർക്ക്) തസ്തികയിലേക്കുള്ള പരീക്ഷയില്‍ പൊതു പ്രാഥമിക പരീക്ഷ ഒഴിവാക്കി ഒറ്റപരീക്ഷ മാത്രമാണ് ഇത്തവണ നടത്തുന്നത്. എസ്.എസ്.എല്‍.സിയാണ് യോഗ്യതയെങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ജനുവരി 3 വരെ ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. 2025 ഓഗസ്റ്റില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് സാദ്ധ്യത. ജൂലായ് മുതല്‍ വിവിധ ഘട്ടങ്ങളിലായി ആരംഭിക്കുന്ന പരീക്ഷ എഴുതാൻ കഠിന പരിശീലനം നടത്തിയാണ് ഉദ്യോഗാർത്ഥികള്‍ തയ്യാറെടുക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം മത്സരമുള്ള പരീക്ഷയാണ് എല്‍.ഡി ക്ലാർക്കിന്റേത്. പൊതുവിജ്ഞാനം -50, ആനുകാലിക വിഷയങ്ങള്‍- 20, ഗണിതവും മാനസികശേഷി പരിശോധനയും -10, ജനറല്‍ ഇംഗ്ലീഷ് – 10, പ്രാദേശിക ഭാഷ-10 എന്നിങ്ങനെയാണ് ഓരോ വിഷയത്തില്‍ നിന്നുമുള്ള ചോദ്യങ്ങള്‍. എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകള്‍ ആർജിക്കുകയെന്നതാണ് പ്രധാനം.

കണക്ക്, മെന്റല്‍ എബിലിറ്റി എന്നിവയില്‍ മികച്ച തയ്യാറെടുപ്പുനടത്തിയാല്‍ 90 ശതമാനംവരെ മാർക്കുനേടാൻ കഴിയും. പൊതു വിജ്ഞാനത്തില്‍ ചിട്ടയായി തയ്യാറെടുപ്പുനടത്തണം. ഇംഗ്ലീഷിന്റെ കാര്യത്തില്‍ പരമാവധി മുൻ ചോദ്യപ്പേപ്പറുകള്‍ പരിശീലിക്കുന്നത് വലിയ ഗുണംചെയ്യും. ഹൈസ്കൂള്‍ തലത്തിലെ പാഠപുസ്തകങ്ങള്‍ സൂക്ഷ്മമായി വായിക്കണം. മാതൃകാചോദ്യപ്പേപ്പറുകളും കൃത്യമായി പരിശീലിക്കണം.

ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വ ശാസ്ത്രം, ഇന്ത്യൻ ഭരണഘടന, കേരളം – ഭരണവും ഭരണസംവിധാനങ്ങളും, ജീവശാസ്ത്രവും പൊതുജന ആരോഗ്യവും, ഭൗതിക ശാസ്ത്രം, രസതന്ത്രം, കല, കായികം, സാഹിത്യം, സംസ്കാരം, കമ്ബ്യൂട്ടർ – അടിസ്ഥാന വിവരങ്ങള്‍, സുപ്രധാന നിയമങ്ങള്‍, ആനുകാലിക വിഷയങ്ങള്‍, ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നിവയാണ് സിലബസിലുള്ളത്.

പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നത്- 2025 ഓഗസ്റ്റ് ഒന്നിനാണ്. 2022 ഓഗസ്റ്റ് ഒന്നിനാണ് നിലവിലെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് 2025 ജൂലായ് 31നാണ്. 23,518പേരാണ് നിലവിലെ ലിസ്റ്റില്‍ ആകെയുള്ളവർ. 6,296 പേ‌ർക്കാണ് ഇതുവരെ നിയമന ശുപാർശകള്‍ അയച്ചത്. 12,069 പേർക്ക് കഴിഞ്ഞ ലിസ്റ്റില്‍ നിന്നും നിയമനം നല്‍കിയിട്ടുണ്ട്.