‘സീരിയലില്‍ നിന്നുള്ള തന്റെ പല ഭാവങ്ങള്‍ സ്ക്രീന്‍ ഷോട്ടായായി എടുത്ത് അതിന് ചേരുന്ന ശരീരങ്ങള്‍ ചേർത്ത് വെച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു’; കഴിഞ്ഞ അഞ്ച് വർഷമായി എന്റേയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഉപദ്രവിക്കുന്നു ; അവനില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് എനിക്ക് അറിയില്ല ; ജീവിതത്തിലെ  പ്രയാസകരമായ നിമിഷത്തെ കുറിച്ച് നടി പ്രവീണ

‘സീരിയലില്‍ നിന്നുള്ള തന്റെ പല ഭാവങ്ങള്‍ സ്ക്രീന്‍ ഷോട്ടായായി എടുത്ത് അതിന് ചേരുന്ന ശരീരങ്ങള്‍ ചേർത്ത് വെച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു’; കഴിഞ്ഞ അഞ്ച് വർഷമായി എന്റേയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഉപദ്രവിക്കുന്നു ; അവനില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് എനിക്ക് അറിയില്ല ; ജീവിതത്തിലെ പ്രയാസകരമായ നിമിഷത്തെ കുറിച്ച് നടി പ്രവീണ

സ്വന്തം ലേഖകൻ

ലോകത്ത് തന്നെ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയ ഒരു ആശയമാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഗുണപരമായ ഒട്ടേറെ കാര്യങ്ങളാണ് ഈ പ്ലാറ്റ് ഫോം ജനങ്ങള്‍ക്ക് നല്‍കുന്നത്. നിരവധിയാളുകളുടെ ജീവിതമാർഗ്ഗമായും ഇന്ന് സാമുഹ്യ മാധ്യമങ്ങള്‍ മാറി കഴിഞ്ഞു. എന്നാല്‍ ഏതൊരു വസ്തുവിനേയും ആര്, എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഗുണവും ദോഷവും ഉണ്ടെന്നും ആർക്കും അറിയാം.

സമൂഹമാധ്യമങ്ങളിലൂടെ അപമാനം നേരിടുന്ന സിനിമാപ്രവർത്തകര്‍ ഒട്ടേറെയാണെന്ന് നടി പ്രവീണ. മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്.

എന്നാല്‍ കഥാഗതിക്കനുസരിച്ച്‌ സീരിയലില്‍ നിന്നും പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കുറച്ച്‌ നാളുകള്‍ക്ക് മുൻപ് പ്രവീണയുടെ പേരില്‍ ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും അതില്‍ പ്രവീണയുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്‌ളീല ചിത്രങ്ങള്‍ ആക്കി പോസ്റ്റ് ചെയ്യുകയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നു.

ഇതില്‍ പ്രവീണയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഈ പ്രതിയെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രവീണ. തമിഴ് നാട്ടിലുള്ള ഒരു പയ്യൻ ആണ് ഇതിനു പിന്നില്‍ എന്നും അവനു 23 വയസ്സ് മാത്രമേ ഉള്ളു എന്നും അവന്റെ അമ്മയെ പോലെയാണ് ഞാൻ. ഇപ്പോഴും അവനോട് വിളിച്ച്‌ സംസാരിച്ച്‌ കൊണ്ടിരിക്കണം. ആദ്യം എനിക്ക് മാത്രമേ ഉപദ്രവം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ മകളെയും അവൻ ഉപദ്രവിക്കാൻ തുടങ്ങി. അവളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും അവൻ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കാൻ തുടങ്ങി. അവനില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് എനിക്ക് അറിയില്ല. എന്റെ കുടുംബക്കാരെയും അവൻ വെറുതെ വിടുന്നില്ല എന്നുമാണ് പ്രവീണ പറയുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി എന്റേയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഉപദ്രവിക്കുകയാണെന്നാണ് പ്രവീണ തുറന്ന് പറയുന്നത്. 23 വയസ്സുള്ള ഒരു തമിഴ് പയ്യനാണ് ഇതിനെല്ലാം താമസം. ഡല്‍ഹിയിലാണ് അവന്‍ താമസിക്കുന്നത്. ഞാന്‍ അവന്റെ അമ്മയെപ്പോലെയാണെന്നൊക്കെയാണ് അവന്‍ പറയുന്നതെന്നും പ്രീവണ വ്യക്തമാക്കുന്നു. അവനെ ഞാന്‍ എപ്പോഴും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കണം, സംസാരിക്കണം. അവനൊരു സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. എന്നാല്‍ മകന്‍ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ അവർ തയ്യാറല്ല.

സീരയിലില്‍ നിന്നുള്ള തന്റെ പല ഭാവങ്ങള്‍ സ്ക്രീന്‍ ഷോട്ടായായി എടുത്ത് അതിന് ചേരുന്ന ശരീരങ്ങള്‍ ചേർത്ത് വെച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചെന്നും പ്രവീണ പറയുന്നു. ഇതൊക്കെ ആദ്യം കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. പൊലീസില്‍ കേസ് കൊടുത്തു. ഒരുപാട് ശ്രമത്തിനൊടുവില്‍ അവനെ പിടികൂടി. കുറച്ചു നാള്‍ ജയിലില്‍ കിടക്കുകയും ചെയ്തു. ഇതിന് ശേഷം ഡല്‍ഹിയില്‍ പോയെങ്കിലും ഇത് തന്നെ ആവർത്തിച്ച് കൊണ്ടിരുന്നു. മറ്റ് കുടുംബാംഗങ്ങളുടെ പേരും ഫോട്ടോയും വച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത് പോലുള്ള ഉപദ്രവങ്ങളുമുണ്ട്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് അറിയില്ലെന്നും പ്രവീണ കൂട്ടിച്ചേർക്കുന്നു.

പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് കിട്ടിയത്. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവർത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്.’ – പ്രവീണ പ്രതികരിച്ചു.

പ്രവീണ നൽകിയ പരാതിയിൽ ഡൽഹിയിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് (22) എന്ന കോളേജ് വിദ്യാർഥിയാണ് അറസ്റ്റിലായത്. നഗ്ന ചിത്രങ്ങളിൽ മലയാള സീരിയൽ–സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വച്ച് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. നാലുമാസം മുൻപാണ് താരം പരാതി നൽകിയത്.