ഹര്‍ത്താല്‍ അനുകൂലികള്‍ തകർത്തത്  71 ബസുകൾ; കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങും; പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസിക്ക് ഇതുവരെയുള്ള നഷ്ടം 50 ലക്ഷം രൂപ

ഹര്‍ത്താല്‍ അനുകൂലികള്‍ തകർത്തത് 71 ബസുകൾ; കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങും; പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസിക്ക് ഇതുവരെയുള്ള നഷ്ടം 50 ലക്ഷം രൂപ

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസിയുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.

ഹര്‍ത്താല്‍ അനുകൂലികള്‍ 71 ബസുകളാണ് തകര്‍ത്തത്. ഈ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നത്. 71 ബസുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്.

കൂടാതെ പല ബസുകളുടെയും പിന്‍വശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകള്‍ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല.

മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ പിടിപ്പിക്കും വരെ ചില്ല് തകര്‍ന്ന ബസുകളുടെയും സര്‍വീസുകള്‍ മുടങ്ങും.
ഇങ്ങനെ സര്‍വീസ് മുടങ്ങിയുളള നഷ്ടം കൂടി പരിഗണിച്ചാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് കെ എസ് ആര്‍ ടിസിയില്‍ നിന്നും ലഭിക്കുന്ന വിവരം.