play-sharp-fill
തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു

തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച്‌ തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.


ബാലനീതി വകുപ്പുപ്രകാരം പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങല്‍ എസ്‌എച്ച്‌ഓയ്ക്കും ഡിവൈഎസ്പിക്കുമാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളുടെ നിയമനങ്ങള്‍ സംബന്ധിച്ച്‌ പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

അതേസമയം മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച്‌ ആറ്റിങ്ങലില്‍ കുട്ടിയെ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെ കുറിച്ച്‌ ചോദിച്ചതെന്നു കോടതി.

ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവം ചെറുതായി കാണാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.കേസില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വാദം കേള്‍ക്കും.

മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച്‌ ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയായ ജയചന്ദ്രന്റെ മകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച്‌ അപമാനിച്ചുവെന്നും അച്ഛന്‍റെ വസ്ത്രം അഴിച്ച്‌ പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.

ഐ.എസ്.ആര്‍.ഒയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയതാണ്‌ അച്ഛനും മകളും. വെള്ളം വാങ്ങാന്‍ പോയ ജയചന്ദ്രനെ പിങ്ക് പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പ്രതികരണമായിരുന്നു ഉണ്ടായത്. ഫോണ്‍ മോഷ്ടിച്ചുവെന്നും ഒളിപ്പിക്കാന്‍ മകളുടെ കൈവശം നല്‍കിയത് കണ്ടു എന്നുമാണ് പോലീസ് ഉന്നയിച്ച ആരോപണം.

മോഷ്ടിച്ചില്ല എന്ന് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല, തുടര്‍ന്ന് മകള്‍ കരഞ്ഞതോടെ പോലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നു തന്ന ഫോണ്‍ കണ്ടെത്തിയെന്നും ജയചന്ദ്രന്‍ പറയുന്നു.

പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കി.

പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നല്‍കിയത്. പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ട പെണ്‍കുട്ടിക്ക് ജില്ലാ ശിശു വികസന സമിതി കൗണ്‍സിലിംഗ് നല്‍കിയിരുന്നു.

കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പൊലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താല്‍പ്പര്യം പ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കി.