പിണറായിയുടെ 58സെന്റ് സ്ഥലത്തിനും ഇരുനില വീടിനും ചേര്‍ത്ത് 8.7 ലക്ഷം രൂപയുടെ മൂല്യം; കെഎം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും ഇഡിയ്ക്കും ഇതില്‍ സംശയമൊന്നുമില്ലേ?; മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തോട് പ്രതികരിച്ച് ഡീന്‍ കുര്യാക്കോസ്

പിണറായിയുടെ 58സെന്റ് സ്ഥലത്തിനും ഇരുനില വീടിനും ചേര്‍ത്ത് 8.7 ലക്ഷം രൂപയുടെ മൂല്യം; കെഎം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും ഇഡിയ്ക്കും ഇതില്‍ സംശയമൊന്നുമില്ലേ?; മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തോട് പ്രതികരിച്ച് ഡീന്‍ കുര്യാക്കോസ്

സ്വന്തം ലേഖകന്‍

കോഴിക്കോട്: പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തോട് പ്രതികരിച്ച് ഡീന്‍ കുര്യക്കോസ് എംപി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. പിണറായിയുടെ 58 സെന്റ് സ്ഥലവും ഇരുനില വീടും കൂടി 8.7 ലക്ഷം രൂപ വിലവെച്ചതിനെ ചൂണ്ടിക്കാട്ടിയാണ് ഡീന്‍ കുര്യക്കോസിന്റെ പോസ്റ്റ്. ‘കെ.എം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും ഇ.ഡിക്കും പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 8.7 ലക്ഷം രൂപക്ക്. സംശയം ഒന്നുമില്ലല്ലോ ആര്‍ക്കും ‘ -എന്നാണ് ഡീന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വീടുള്‍ക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. കൈരളി ചാനലില്‍ 10,000 രൂപ വില വരുന്ന 1000 ഷെയറും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയര്‍ പിണറായി ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റിയിലുമുണ്ട്. ഇതിനു പുറമെ ഒരുലക്ഷം രൂപയുടെ ഷെയര്‍ കിയാലിലുമുണ്ട്. പിണറായി വിജയന്റെ കൈവശമുള്ളത് 10,000 രൂപയാണ്. ഭാര്യ റിട്ട. അദ്ധ്യാപിക തായക്കണ്ടിയില്‍ കമലയുടെ കൈവശമുള്ളത് 2000 രൂപയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയന് തലശ്ശേരി എസ്.ബി.ഐയില്‍ 78,048.51 രൂപയും പിണറായി സര്‍വിസ് സഹകരണ ബാങ്കില്‍ 5400 രൂപയും നിക്ഷേപമുണ്ട്. സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. പിണറായിയില്‍ 8.70 ലക്ഷം രൂപ വിലവരുന്ന വീടുള്‍ക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്.

കൈരളി ചാനലില്‍ 20,000 രൂപ വില വരുന്ന 2000 ഷെയറും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) കമ്ബനിയില്‍ രണ്ടുലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. പിണറായി പോസ്റ്റ് ഓഫിസില്‍ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫിസില്‍ 1,45,000 രൂപയുടെയും നിക്ഷേപമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വര്‍ണം കമലക്ക് സ്വന്തമായുണ്ട്. ഇതിന് 35 ലക്ഷം രൂപയാണ് മാര്‍ക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്. ഒഞ്ചിയം കണ്ണൂക്കരയില്‍ 17.5 സെന്റ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും വരുമാനവുമാണ് പിണറായിയുടെ വരുമാനം. പിണറായി വിജയന്റെ ഭാര്യ തായക്കണ്ടിയില്‍ കമലക്ക് തലശ്ശേരി എസ്.ബി.ഐയില്‍ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയില്‍ 32,664.40 രൂപയും മാടായി കോഓപ് ബാങ്കില്‍ 3,58,336 രൂപയും മൗവ്വഞ്ചേരി കോഓപ് ബാങ്കില്‍ 11,98,914 രൂപ സ്ഥിര നിക്ഷേപവുമുണ്ട്. ഇത്തരത്തില്‍ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലക്ക് 29,767,17.61 രൂപയുടെയും സ്വത്തുള്ളതായും രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.