ജോലിയും ശമ്പളവുമില്ലാതെ ഒമാനിൽ ദുരിതജീവിതം നയിച്ച കോട്ടയം പനച്ചിക്കാട് സ്വദേശിനിയ്ക്ക് ആശ്വാസവുമായി ഇൻകാസ് ഒമാൻ പ്രവർത്തകർ ; സുരക്ഷിതയായി നാട്ടിലെത്തിച്ചു

ജോലിയും ശമ്പളവുമില്ലാതെ ഒമാനിൽ ദുരിതജീവിതം നയിച്ച കോട്ടയം പനച്ചിക്കാട് സ്വദേശിനിയ്ക്ക് ആശ്വാസവുമായി ഇൻകാസ് ഒമാൻ പ്രവർത്തകർ ; സുരക്ഷിതയായി നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

മസ്കറ്റ് : ജോലിയും ശമ്പളവുമില്ലാതെ ദുരിതജീവിതം നയിക്കേണ്ടിവന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയെന്ന സ്ത്രീയെ സമയോചിതമായ ഇടപെടലുകള്‍ നടത്തി ഇൻകാസ് ഒമാൻ പ്രവർത്തകർ സുരക്ഷിതയായി നാട്ടിലെത്തിച്ചു.നാട്ടിലെ ട്രാവല്‍ ഏജന്റ് വ്യാജ ജോലിവാഗ്ദാനം നല്‍കി യമുനയെ ഒമാനിലെത്തിക്കുകയും പിന്നീട് കയ്യൊഴിയുകയും ചെയ്തതുമൂലം ജോലിയും ശമ്ബളവുമില്ലാതെ മാനസികമായും ശാരീരികമായും തീരെ തളർന്ന ഈ സ്ത്രീയെ തിരികെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സഹായമഭ്യർത്ഥിച്ച്‌ യമുനയുടെ വീട്ടുകാർ കെപിസിസി സെക്രട്ടറിയും മുൻ കോട്ടയം ഡിസിസി പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച്‌ ഇൻകാസ് ഒമാൻ ഭാരവാഹികള്‍ വിഷയത്തില്‍ ഇടപെടുകയും വൈസ് പ്രസിഡന്റ് നിയാസ് ചെണ്ടയാടിന്റെ നേതൃത്വത്തില്‍ ഇവരെ തിരികെയെത്തിക്കുന്ന പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

സങ്കീർണ്ണമായിരുന്ന നിരവധി പ്രശ്നങ്ങള്‍ മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെയും ഒമാൻ അധികൃതരുടെയും സഹായത്തോടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് പരിഹരിക്കുവാൻ കഴിഞ്ഞു. ഇൻകാസ് ഒമാൻ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദ്, വൈസ് പ്രസിഡന്റ്മാരയ സലീം മുതുവമ്മേല്‍, മാത്യു മെഴുവേലി, ജനറല്‍ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി തുടങ്ങിയവർ നേതൃത്വം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്ലോബല്‍ ചെയർമാൻ കുമ്ബളത്തു ശങ്കരപ്പിള്ള, നേതാക്കളായ എൻ ഒ ഉമ്മൻ, സജി ഔസേഫ് പിച്ചകശ്ശേരില്‍ സാമൂഹ്യ പ്രവർത്തകൻ ഡോ. സജി ഉതുപ്പാൻ, റാഫി മാത്യു നാലുന്നടിയില്‍ എന്നിവർ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു. യമുനയുടെ യാത്രാച്ചിലവുകളടക്കമുള്ള സാമ്ബത്തികാവശ്യങ്ങള്‍ ഇൻകാസ് ഒമാൻ ഭാരവാഹികള്‍ വഹിച്ചു.

നിരവധിയാളുകളാണ് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് ഇരയായി ഇവിടെയെത്തുന്നതെന്നും തൊഴിലന്വേഷകർ പ്രത്യേകിച്ചും സ്ത്രീകള്‍ വളരെ ജാഗ്രത പാലിക്കണമെന്നും തൊഴില്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ നിയമപരമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്റ് നിയാസ് ചെണ്ടയാട് പറഞ്ഞു.