ഓപ്പറേഷൻ റേസ്; കോട്ടയം ജില്ലയിൽ കുടുങ്ങിയത് 54 പേർ
സ്വന്തം ലേഖകൻ
കോട്ടയം: പൊലീസിന്റെ രണ്ടാഴ്ച നീണ്ടു നിന്ന ഓപ്പറേഷൻ റേസ് പരിശോധന പൂർത്തിയായി. പരിശോധനയിൽ കോട്ടയം ജില്ലയിൽ 54 പേരാണ് കുടുങ്ങിയത്. റോഡിൽ ബൈക്ക് റേസിംഗ് നടത്തുന്നവരെ പിടികൂടാനാണ് ഓപ്പറേഷൻ റേസ്. 150 സിസിക്ക് മുകളിലുള്ള സൂപ്പർ ബൈക്കുകളിലുള്ള മത്സരയോട്ടവും അപകടകരമായി വാഹനമോടിക്കലും തടയാനായുള്ള മോട്ടോർ വാഹനവകുപ്പിൻറെ പ്രത്യേക പരിശോധനയിലാണ് നടപടി.
നന്പർ പ്ലേറ്റ് ഇല്ലാത്ത യാത്ര, ഓൾട്ടറേഷൻ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയവർക്ക് പിഴ ചുമത്തി. വാഹനങ്ങൾ രൂപംമാറ്റം വരുത്തുന്നവർക്ക് 5000 രൂപയാണ് പിഴ. ഓപ്പറേഷൻ റേസ് എന്ന പേരിലുള്ള പരിശോധന അവസാനിച്ചെങ്കിലും അമിതവേഗക്കാർക്കെതിരെയുള്ള മോട്ടോർ വാഹനവകുപ്പിൻറെ നടപടി തുടരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ വിവിധയിടങ്ങളിൽ മത്സരയോട്ടം നടക്കുന്നതായി പരാതി മുൻപും ഉയർന്നിട്ടുള്ളതാണ്. പൊന്തൻപുഴ, ചങ്ങനാശേരി ബൈപാസ്, ഈരയിൽക്കടവ് ബൈപാസ്, പാലാത്ര- ളായിക്കാട് ബൈപാസ്, ഏറ്റുമാനൂർ മണർകാട് ബൈപാസ് എന്നിവിടങ്ങളിൽ അപകടകരമായ രീതിയിൽ ബൈക്ക് റേസിംഗ് പതിവായി നടക്കാറുള്ളതാണ്. മിക്കയിടങ്ങളിലും റേസിംഗ് പുലർച്ചെയായതിനാൽ ഇതു നടത്തുന്നവരെ കണ്ടെത്താൻ കഴിയാറില്ല.