ഇനി പരീക്ഷയ്ക്ക് കോപ്പിയടിച്ചാലും പിടിക്കില്ല: പരീക്ഷാ ഹാളിൽ നോട്ട്ബുക്ക് കൊണ്ടുപോകാം: നോക്കി എഴുതാം: അടുത്ത വർഷം നടത്തുന്ന ഓപ്പൺ ബുക്ക് പരീക്ഷ എങ്ങനെയെന്നറിയേണ്ടേ?

ഇനി പരീക്ഷയ്ക്ക് കോപ്പിയടിച്ചാലും പിടിക്കില്ല: പരീക്ഷാ ഹാളിൽ നോട്ട്ബുക്ക് കൊണ്ടുപോകാം: നോക്കി എഴുതാം: അടുത്ത വർഷം നടത്തുന്ന ഓപ്പൺ ബുക്ക് പരീക്ഷ എങ്ങനെയെന്നറിയേണ്ടേ?

 

ഡൽഹി : ഇനി പരീക്ഷയ്ക്ക് കോപ്പിയടിച്ചാലും പിടിക്കില്ല കോപ്പിയടിച്ചതിന്റെ പേരിൽ പുറത്താക്കുകയുമില്ല. വിദ്യാർത്ഥികൾക്ക് ഏറെ സന്തോഷകരമായ ഒരു വാർത്തയാണിത്. സിബിഎസ്ഇ അടുത്ത അധ്യയന വർഷം ഇത് പരീക്ഷിക്കും .പരീക്ഷണ അടിസ്ഥാനത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഓ ബി ഇ )നടത്താനാണ് തീരുമാനം .അതേസമയം 10 12 ക്ലാസുകളിൽ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത് .9 10 ക്ലാസുകളിലെ ഇംഗ്ലീഷ് , സയൻസ്, കണക്ക് ,11 ,12 ക്ലാസുകളിൽ ഇംഗ്ലീഷ് , ബയോളജി ,കണക്ക് എന്നീ വിഷയങ്ങളിലും ഇത്തരത്തിൽ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങൾ ജൂണിൽ തയ്യാറാക്കും.

ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ പരിഗണിക്കണമെന്ന് പുതിയ ദേശീയ കരിക്കുലം ഫ്രെയിം വർക്കിൽ നിർദ്ദേശമുണ്ട് തുടർന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാർശക്ക് ഡിസംബറിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗം അംഗീകാരം നൽകി. ഇതേ രീതിയിലുള്ള ഒരു പരീക്ഷ നടത്തിയ ശേഷമേ നടപ്പാക്കുകയുള്ളൂ.

പൂർത്തിയാക്കാനുള്ള സമയം , മൂല്യനിർണയത്തിന്റെ സാധ്യതകൾ ,സ്കൂളുകളുടെ വിലയിരുത്തൽ എന്നിവയെല്ലാം അറിയാനാണ് പരീക്ഷണ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നത് .പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ ഡൽഹി സർവകലാശാലയുടെ സഹായം തേടും. കോഡിനെ തുടർന്ന് 2020 . 22 കാലത്ത് സർവകലാശാല തലത്തിൽ ഇതേ രീതിയിൽപരീക്ഷ നടത്തിയിരുന്നു. പിന്നീട് പഴയ രീതിയിലേക്ക് മടങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പൺ ബുക്ക് പരീക്ഷ എന്നാൽ പുസ്തകം നോക്കി പകർത്തുകയല്ല. അത്തരത്തിൽ നേരിട്ടുള്ള ചോദ്യങ്ങൾ അല്ല ചോദിക്കുന്നത്. പാഠപുസ്തകങ്ങൾ,നോട്ടുകൾ ,മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ റഫർ ചെയ്യാനായി പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാം. ഇതിലെ വിവരങ്ങൾ വച്ച് വിശകലനം ചെയ്ത് ഉത്തരം സ്വയം കണ്ടെത്തേണ്ടി വരും അതായത് പരീക്ഷകളിൽ ഇനി കാണാതെ പഠിക്കുന്നതിൽ കാര്യമില്ല എന്നു സാരം.