ഓൺലൈൻ ക്ലാസുകളിൽ ‘നുഴഞ്ഞു കയറി’ അശ്ലീല ചിത്ര പ്രദർശനം: സോഷ്യൽ മീഡിയയിലെ സാമൂഹിക വിരുദ്ധർ അദ്ധ്യാപകർക്കും കുട്ടികൾക്കും ഭീഷണിയാകുന്നു; വി.പി.എൻ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തെ തേടി സൈബർ പൊലീസ്

ഓൺലൈൻ ക്ലാസുകളിൽ ‘നുഴഞ്ഞു കയറി’ അശ്ലീല ചിത്ര പ്രദർശനം: സോഷ്യൽ മീഡിയയിലെ സാമൂഹിക വിരുദ്ധർ അദ്ധ്യാപകർക്കും കുട്ടികൾക്കും ഭീഷണിയാകുന്നു; വി.പി.എൻ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തെ തേടി സൈബർ പൊലീസ്

ക്രൈം ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് ബാധയ്ക്കു പിന്നാലെ സംസ്ഥാനത്തെ ക്ലാസുകൾ മുഴുവൻ ഓൺലൈനായതോടെ സ്‌കൂൾ കുട്ടികളെയും അദ്ധ്യാപകരെയും വി.പി.എൻ വഴി ഒരു പോലെ ശല്യം ചെയ്ത് സോഷ്യൽ മീഡിയ സാമൂഹിക വിരുദ്ധർ. ഓൺ ലൈൻ ക്ലാസിനിടെ അശ്ലീല വീഡിയോയും ചിത്രങ്ങളും വെർച്വൽ ക്ലാസ് റൂമുകളിലേയ്ക്കു അയച്ചു നൽകിയാണ് സാമൂഹ്യ വിരുദ്ധ സംഘം പ്രവർത്തിക്കുന്നത്.

കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറുന്ന ഈ സംഘം സമൂഹവിരുദ്ധർ അശ്ലീലചിത്രങ്ങളും നഗ്നവീഡിയോകളും അയയ്ക്കുന്നത് വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്(വി.പി.എൻ.)വഴിയാണ്. കഴിഞ്ഞദിവസം കുറ്റിപ്പുറത്തെ സ്‌കൂളിൽ ഓൺലൈൻ ക്ലാസിനിടെ പൊടുന്നനെ അശ്ലീലദൃശ്യങ്ങൾ കയറി വരികയായിരുന്നു.കുറ്റിപ്പുറത്തെ സി.ബി.എസ്.സി. സ്‌കൂൾ പ്രഥമാധ്യാപിക ശനിയാഴ്ച പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച പൊലീസ് എഫ്.ഐ.ആർ. തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിക്കുന്നതിന് സൈബർ വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.പോക്സോ നിയമപ്രകാരവും ഐ.ടി.ആക്ട് 67 (എ) പ്രകാരവുമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ ലോകത്ത് സുരക്ഷിതരായിരിക്കാൻ വി.പി.എൻ. ഇവർക്ക് സഹായകമാണ്. ഇത്തരം സംവിധാനം ഉപയോഗിക്കുന്നവർ കുറ്റകൃത്യം നടത്തിയാൽ കണ്ടെത്താൻ പ്രയാസമാണ്.

ഉപഭോക്താക്കളെ അവരുടെ ലൊക്കേഷൻ മറച്ചുവെയ്ക്കാനും ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നതാണ് വി.പി.എൻ. ഓൺലൈൻ ക്ലാസുകളിൽ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിലുള്ള അനുഭവങ്ങൾ കൗമാരക്കാരായ കുട്ടികളിൽ ഏറെനാൾ നീണ്ടുനിൽക്കുന്ന മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതായി സൈക്കോ സോഷ്യൽ കൗൺസിലർ ഒ.വി. ശ്രീജേഷ് പറഞ്ഞു. കൗമാരക്കാരുടെ സ്വഭാവ രൂപവത്കരണ സമയമായതിനാൽ കൂടുതൽ ശ്രദ്ധ രക്ഷിതാക്കളും അദ്ധ്യാപകരും പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

അശ്ലീലദൃശ്യങ്ങളോ, വീഡിയോകളോ വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഏതെങ്കിലും രീതിയിൽ മറ്റാർക്കെങ്കിലും അയച്ചുകൊടുക്കുന്നത് അഞ്ചുവർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുൻപിൽ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പോക്സോ നിയമപ്രകാരവും ക്രിമിനൽ കുറ്റമാണ്.

കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും അശ്ലീലദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും ബ്രൗസ് ചെയ്യുന്നതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം തടവും 10ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.