ഒന്നര വര്‍ഷം മുൻപ് മരിച്ച വ്യക്തിക്ക് ഗതാഗത നിയമലംഘന നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഒന്നര വര്‍ഷം മുൻപ് മരിച്ച വ്യക്തിക്ക് ഗതാഗത നിയമലംഘന നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

പാലക്കാട് : ഒന്നര വര്‍ഷം മുൻപ് മരിച്ച വ്യക്തിക്ക് ഗതാഗത നിയമലംഘന നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്.വാഹനത്തിൻ്റെ രജിസ്ട്രഷൻ നമ്ബറില്‍ ഒരക്കം മാറി പോയതാണ് കാരണമെന് പാലക്കാട് എൻഫോഴ്സ്മെൻറ് ആര്‍ടിഒ ജയേഷ് കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി.

പാലക്കാട് സ്വദേശി വിനോദിനാണ് ഒന്നര വർഷം മുൻപ് മരിച്ച തന്റെ പിതാവ് ഗതാഗത നിയമലംഘനം നടത്തിയെന്ന് നോട്ടീസ് ലഭിച്ചത്.പിതാവിന്‍റെ ഇരുചക്ര വാഹനത്തില്‍ പിൻസീറ്റ് യാത്ര ചെയ്യുന്ന ആള്‍ക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എഐ ക്യാമറ കണ്ടെത്തിയത്. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛൻ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് കാവല്‍പ്പാട് സ്വദേശിയായ ചന്ദ്രശേഖരൻ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്ബായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുമ്ബ് അദ്ദേഹം അല്‍ഷിമേഴ്സ് ബാധിച്ച്‌ കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടി വീട്ടില്‍ തന്നെയുണ്ട്. പഞ്ചറായി ഷെഡിലിരിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ഇപ്പോള്‍ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്.

പിൻസീറ്റിലിരുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചത്.ഇതിന്റെ ഞെട്ടലിലാണ് ചന്ദ്രശേഖരന്റെ കുടുംബമുള്ളത്. ‘ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറേയില്ലായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി വാഹനം പുറത്തേക്ക് എടുത്തിട്ടില്ല’ എന്നും ചന്ദ്രശേഖരന്റെ കുടുംബം പറയുന്നു. ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും? എന്നാണ് കുടുംബം ഇന്നലെ പ്രതികരിച്ചു.