പാസ്റ്ററായ അച്ഛൻ കാലിൽ തൂക്കി ഭിത്തിയിൽ അടിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം: കർത്താവിനെ പ്രാർത്ഥിക്കുന്ന കൈകൊണ്ട് കുഞ്ഞിനെ ആക്രമിച്ച ക്രൂരൻ ജയിലിൽ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

പാസ്റ്ററായ അച്ഛൻ കാലിൽ തൂക്കി ഭിത്തിയിൽ അടിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം: കർത്താവിനെ പ്രാർത്ഥിക്കുന്ന കൈകൊണ്ട് കുഞ്ഞിനെ ആക്രമിച്ച ക്രൂരൻ ജയിലിൽ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ക്രൈം ഡെസ്‌ക്

കൊച്ചി: ജനിച്ചത് പെൺകുഞ്ഞായതിന്റെ പേരിൽ കാലിൽതൂക്കി ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പാസ്റ്ററായ പിതാവിനെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അങ്കമാലിയിൽ പാസ്റ്ററായ അച്ഛൻ മർദ്ദിച്ച 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തലയിൽ രക്തസ്രാവം ഉണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിപ്പോഴും അബോധാവസ്ഥയിലാണ്. ആരോഗ്യ നില വളരെ മോശമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം കട്ടിലിൽ നിന്ന് വീണെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. പിന്നീട് കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ട് എന്ന് പറഞ്ഞു അസ്വാഭാവികത തോന്നിയതിനാലാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്.

കോലഞ്ചേരി മെഡിക്കൽ മിഷൻ അശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകുഞ്ഞ്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മകൻ ഇങ്ങനെയൊരു ക്രൂരത ചെയ്യില്ലെന്ന് ഷൈജുവിൻറെ അമ്മയും പ്രതികരിച്ചു

കുഞ്ഞ് തൻറേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രയാമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്.

അങ്കമാലി പാലിയേക്കരയിലെ വാടക വീട്ടിലാണ്‌ഷൈജുവും നേപ്പാൾ സ്വദേശിയായ ഭാര്യയും കുഞ്ഞിനൊപ്പം വാടകയ്ക്ക് കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്‌ബോൾ അടുത്ത മുറയിൽ ഷൈജുവിൻറെ അമ്മയുമുണ്ടായിരുന്നു.