play-sharp-fill
ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന നേതൃത്വം.: എക്‌സിക്യുട്ടീവ് യോഗത്തിൽ ദുരിപക്ഷംഅംഗങ്ങളും രാജി ആവശ്യപ്പെട്ടു.

ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന നേതൃത്വം.: എക്‌സിക്യുട്ടീവ് യോഗത്തിൽ ദുരിപക്ഷംഅംഗങ്ങളും രാജി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന നേതൃത്വം.

മുകേഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഐ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.


മുകേഷിന്‍റെ രാജി ധാര്‍മികമായി അനിവാര്യമാണെന്ന നിലപാടാണ് യോഗത്തില്‍ ഭൂരിഭാഗം പേരും സ്വീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും ഇതുസംബന്ധിച്ച നിലപാട് അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുകേഷ് തത്ക്കാലം രാജി വയ്‌ക്കേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടി അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ തത്ക്കാലം ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ മാറ്റുമെന്നാണ് വിവരം.

മുകേഷിനെതിരായ കേസിന്‍റെ ഗതി നോക്കി മാത്രം രാജിക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് ധാരണ.