ആറ് മാസങ്ങൾക്ക് മുൻപ് വിവാഹം ; സംശയരോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തിയതോടെ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി ; യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് ഉറങ്ങുന്നതിനിടയിൽ ; കൊടിയത്തൂരിനെ ഞെട്ടിച്ച് അരുംകൊല

ആറ് മാസങ്ങൾക്ക് മുൻപ് വിവാഹം ; സംശയരോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തിയതോടെ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി ; യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് ഉറങ്ങുന്നതിനിടയിൽ ; കൊടിയത്തൂരിനെ ഞെട്ടിച്ച് അരുംകൊല

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സംശയരോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ മുഹ്‌സിലെയാണ് ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നു രാവിലെയായിരുന്നു കൊടിയത്തൂരിനെ നടുക്കിയ സംഭവം ഉണ്ടായത്.ആറു മാസം മുൻപായിരുന്നു മുഹ്‌സിലയുടെയും ഷഹീറിന്റെയും വിവാഹം നടന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഷെഹീർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മാതാപിതാക്കൾ എഴുന്നേറ്റ് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല.

തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്പോഴാണ് മുഹ്‌സിലയെ രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. മുക്കം പൊലിസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്‌സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്പിലെ ഷെഹീറിന്റെ വീട്ടിലെത്തിയത്. വിവാഹത്തിനുശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

.