സിസ്റ്റർ ജെസീനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാർ ; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും സമീപ പ്രദേശങ്ങളിൽ പോലും എത്തിയിരുന്നില്ലെന്ന് സമീപവാസികൾ : മൃതദേഹം പുറത്തെടുക്കുമ്പോഴെക്കും മറ്റ് സിസ്റ്റർമാരെ മഠത്തിൽ നിന്നും മാറ്റിയെന്നും ആരോപണം

സിസ്റ്റർ ജെസീനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാർ ; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും സമീപ പ്രദേശങ്ങളിൽ പോലും എത്തിയിരുന്നില്ലെന്ന് സമീപവാസികൾ : മൃതദേഹം പുറത്തെടുക്കുമ്പോഴെക്കും മറ്റ് സിസ്റ്റർമാരെ മഠത്തിൽ നിന്നും മാറ്റിയെന്നും ആരോപണം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇനിയും ദുരൂഹത മാറാതെ കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം. വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ തോമസിന്റെ മകൾ ജെസീനയെയാണ് (44) കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.

മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന മഠത്തിന്റെ വാദം തെറ്റാണെന്നാണ് ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പോലും സിസ്റ്റർ ജെസീന അയൽക്കാരോട് സന്തോഷത്തോടെ സംസാരിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്തിരുന്നതായി സമീപവാസികൾ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണം നടന്ന വിവരം നാട്ടുകാർ അറിയുന്നത് വൈകുന്നേരം ആറു മണിയോടെയാണ്. ഒരു ഫയർഫോഴ്‌സ് മഠത്തിലേക്കെത്തുമ്പോൾ നാട്ടുകാർ കാരണം അന്വേഷിപ്പോഴാണ് അത്യാഹിതം അറിയുന്നത്. ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോൾ സിസ്റ്ററെ തിരക്കി ആരും സമീപ പ്രദേശത്തുള്ളവരെ സമീപിച്ചില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

കോൺവെന്റിലുള്ള ഒരു അച്ചനാണ് മൃതദേഹം കണ്ടെത്തിയ വിവരം എല്ലാവരോടും പറഞ്ഞത്. ഇതിന് പുറമെ മൃതദേഹം ഫയർ ഫോഴ്‌സ് സംഘം എത്തി പുറത്തെടുക്കുമ്പോഴേക്കും മഠത്തിലെ കുറേ സിറ്റർമാരെ അവിടെ നിന്നും വാഹനത്തിൽ എവിടേക്കോ മാറ്റുകയും ചെയ്തിരുന്നു. പിന്നീട് പുലർച്ചെയും കുറേപ്പേരെ മാറ്റിയതായി നാട്ടുകാർ വ്യക്തമാക്കി.

സിസ്റ്ററെ മരിച്ചനിലയിൽ കണ്ടെത്തിയ കല്ലിയാകുഴി പാറമട വലിയ ആഴമുള്ളതാണ്. ഈ പാറമട നിറയെ വെള്ളം കെട്ടിക്കിടക്കുകയും കുളവാഴകൊണ്ട് മൂടിക്കിടക്കുകയുമാണ്. ഒരാൾ തെന്നി വീണാലോ മറ്റേ വേഗം താഴ്ന്ന് പോകാത്ത നിലയിലാണ് പാറമടയിൽ പായൽ മൂടി കിടക്കുന്നത്.

വെള്ളത്തിൽ മുങ്ങിയാൽ തന്നെ നേരത്തോട് നേരം മാത്രമേ മൃതദേഹം പൊങ്ങി വരികയുള്ളൂ. എന്നാൽ കാണാതായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊങ്ങി വന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഇതും മുങ്ങി മരണമാണോ എന്ന് സംശയമുളവാക്കിയിരിക്കുകയാണ്.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി ഒപ്പമുണ്ടായിരുന്ന സിസ്റ്റർമാർ വിളിക്കാനെത്തിയപ്പോൾ സിസ്റ്റർ ജെസീനയെ കാണാനില്ലായിരുന്നു. തുടർന്ന് കോൺവെന്റ് അധികൃതർ തിരച്ചിൽ നടത്തിയപ്പോൾ വൈകീട്ടോടെ സിസ്റ്ററെ മഠത്തിന്റെ തൊട്ടുപിറകിലുള്ള മൂലേപ്പാടം കല്ലിയാകുഴി കരിങ്കൽ ക്വാറിയിൽ കാണപ്പെടുകയായിരുന്നു. ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസും, ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

2018ലായിരുന്നു ജെസീന സെയ്ന്റ് തോമസ് കോൺവെന്റിലെത്തിയത്. അതേസമയം ജെസീന മാനസിക വിഭ്രാന്തിയെ തുടർന്ന് 2011 മുതൽ ചികിത്സയിലായിരുന്നെന്ന് കന്യാസ്ത്രീമഠം അധികൃതർ പറഞ്ഞു. എന്നാൽ,ജെസീനയ്ക്ക് മാനസികപ്രശ്‌നമുള്ള കാര്യം തങ്ങൾക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വ്യക്തമാക്കി.