രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികൾ ലക്ഷ്യം; ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേന സൈറ്റുകളിൽ നിന്ന് നമ്പർ ശേഖരിച്ച് യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം ; വീഡിയോകളും ഫോട്ടോകളും കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിയും;  തട്ടിയെടുത്തത് 13 ലക്ഷത്തിലധികം രൂപ ; കണ്ണൂർ സ്വദേശിയായ വിവാഹതട്ടിപ്പുവീരൻ കുടുങ്ങിയതിങ്ങനെ

രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികൾ ലക്ഷ്യം; ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേന സൈറ്റുകളിൽ നിന്ന് നമ്പർ ശേഖരിച്ച് യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം ; വീഡിയോകളും ഫോട്ടോകളും കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; തട്ടിയെടുത്തത് 13 ലക്ഷത്തിലധികം രൂപ ; കണ്ണൂർ സ്വദേശിയായ വിവാഹതട്ടിപ്പുവീരൻ കുടുങ്ങിയതിങ്ങനെ

സ്വന്തം ലേഖകൻ

കോഴിക്കോട്: രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് യുവതികളെ ലക്ഷ്യം വെച്ച് വിവാഹ വാ​ഗ്ദാനം നല്കി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയൽ സൈറ്റിൽ നിന്നും നമ്പർ ശേഖരിച്ച് യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പണം തട്ടിയെടുത്തിരുന്നത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. തട്ടിപ്പിനായി വിദേശ മൊബൈൽ നമ്പറിൽ നിന്ന് വാട്സ്ആപ്പ് മുഖേനയും ഫോൺ കോൾ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പിനിരയാക്കിയതെന്ന് യുവതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില കേസുകളിൽ കുടുങ്ങിയതിനാൽ അതിൽ നിന്നും ഒഴിവാകുന്നതിനായി പണം ആവശ്യമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. പല തവണകളായി 13 ലക്ഷത്തിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പ്രതിയുടെ പക്കൽ നിന്നും കുറ്റകൃത്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. നിരവധി ആളുകളിൽ നിന്ന് പണം തട്ടിയതിന് പിന്നാലെ പ്രതി കോഴിക്കോട് നിന്നാണ് പിടിയിലായത്.

ഇത്തരത്തിൽ രണ്ട് വിവാഹങ്ങൾ കഴിച്ചതായും പോലീസ് കണ്ടെത്തി. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് ഇയാൾ കുറ്റകൃത്യം ചെയ്തിരുന്നത്.

പരിചയപ്പെടുന്ന യുവതികളുടെ വീഡിയോകളും ഫോട്ടോകളും വാട്സാപ്പ് മുഖേന ശേഖരിക്കും. പിന്നീട് ഇവ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടൽ. വിദേശത്ത് നിന്നും തിരികെയെത്തിയ പ്രതി ബെംഗളൂരുവിൽ വ്യാജ വിലാസത്തിൽ താമസിക്കവേയാണ് പിടിയിലായത്.