ചോദ്യത്തിന് കോഴ വിവാദം; എംപി സ്ഥാനം ഒഴിഞ്ഞ മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

ചോദ്യത്തിന് കോഴ വിവാദം; എംപി സ്ഥാനം ഒഴിഞ്ഞ മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

സ്വന്തം ലേഖിക

ചോദ്യത്തിനു കോഴ വിവാദത്തെ തുടർന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ എം പി മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു.

മെഹൂവയെ ഒഴിപ്പിക്കാൻ ലോക്സഭാ അധികൃതർ നേരിട്ട് വന്നു എന്ന വിവരമാണ് ആദ്യം പുറത്ത് വന്നത്. എന്നാല്‍ ഒരു തരത്തിലുള്ള ഒഴിപ്പിക്കല്‍ നടപടികളും നടന്നിട്ടില്ലെന്നും, തങ്ങള്‍ നേരത്തെ തന്നെ വസതി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന് സമർപ്പിച്ചതാണെന്ന് മഹുവയുടെ അഭിഭാഷകർ വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10 മണിക്ക് തന്നെ വസതി പൂർണ്ണമായും ഒഴിഞ്ഞെന്ന് മഹുവയ്ക്കു വേണ്ടി ഹാജരാകുന്ന ഷാദൻ ഫർസത് മാധ്യമങ്ങളെ അറിയിച്ചു. അധികൃതർ എത്തുന്നതിനുമുമ്ബുതന്നെ മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ഡല്‍ഹിയിലെ ടെലിഗ്രാഫ് ലൈനില്‍ വീട് നമ്ബർ 9 ബിയിലായിരുന്നു മഹുവ താമസിച്ചിരുന്നത്.

കേന്ദ്ര സർക്കാരിന്റെ കെട്ടിടങ്ങളും സ്വത്തും കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേസിനാണ് ഔദ്യോഗിക വസതികളുള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ചുമതല. തന്നെ ഒഴിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മഹുവ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് അനുകൂലമായ സമീപനമല്ല ഉണ്ടായത്. ഒഴിയാൻ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേസ് നല്‍കിയ നോട്ടീസുകള്‍ മഹുവ നിരന്തരം പ്രതിരോധിക്കുകയായിരുന്നു.

മെഹൂവയേ അയോഗ്യയാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തന്റെ ഔദ്യോഗിക വസതി തിരിച്ച്‌നല്‍കുന്നതിന് സമയം നീട്ടി
നല്‍കണമെന്നായിരുന്നു മഹുവയുടെ ആവശ്യം. എന്നാല്‍ സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് ഔദ്യോഗിക വസതി തിരികെ നല്‍കുന്നതുമായി ബന്ധമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിലവില്‍ ഔദ്യോഗിക വസതി കൈവശം വയ്ക്കാൻ മഹുയയ്ക്ക് അവകാശമില്ലെന്നാണ് കോടതിയുടെ പക്ഷം. ഔദ്യോഗിക വസതി ലോക്സഭാ അംഗത്വത്തിലൂടെ ലഭിച്ചതാണെന്നും അത് റദ്ദാകുന്നതോടെ ഔദ്യോഗിക വസതിയും ഒഴിയേണ്ടിവരുമെന്നാണ് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത്. അംഗത്വം റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്യാത്തെടുത്തോളം കാലം ഔദ്യോഗിക വസതി കൈവശം വയ്ക്കാൻ സാധിക്കില്ല എന്നും, ഭരണഘടനാ അനുച്ഛേദം 226 പ്രകാരമുള്ള സംരക്ഷണം ലഭ്യമാകില്ലെന്നും കോടതി പറയുന്നു.

ലോക്സഭയില്‍ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു വ്യവസായിയായ ദർശൻ ഹീരനന്ദാനിയില്‍ നിന്നും പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്നും, ലോക്സഭാ പോർട്ടലിലെ തന്റെ ലോഗ് ഇൻ ഐഡിയും പാസ്‌വേർഡും വ്യവസായിക്ക് കൈമാറി എന്നുമായിരുന്നു മഹുവയ്ക്കെതിരെയുയർന്ന ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിഷയം ലോക്സഭയില്‍ ഉന്നയിക്കുന്നത്. തുടർന്ന് എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടപ്പെടുന്നത്. തന്നെ പുറത്തതാക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ രംഗത്തെത്തിയിരുന്നു.