കോഴിക്കോട് ബാലുശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; പിഞ്ചു കുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ബാലുശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; പിഞ്ചു കുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാലുശേരി കരുമലയിൽ വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൈയ്ക്ക് പരുക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റാർക്കും പരുക്കില്ലെന്നാണ് വിവരം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഞ്ചു കുഞ്ഞടക്കം നാല് പേരാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. നാല് പേർക്കും ഒന്നും സംഭവിച്ചില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വായുവിൽ ഉയർന്നുപൊങ്ങി.

പിന്നീട് നിലത്തുവീണ കാർ കറങ്ങിത്തിരിഞ്ഞ് തലകീഴായി നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഈ പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പരിക്കേറ്റ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സീറ്റ് ബെൽറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ പാലിച്ചതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്.