കോട്ടയം മെഡിക്കല്‍ കോളജില്‍ സഹോദരന് ‘കരള്‍ പകുത്തു നല്കിയ’ ദീപ്തി ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന രണ്ടാമത്തെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി കരള്‍ നല്കിയആളെ ഡിസ്ചാര്‍ജ് ചെയ്തു. ഹൈക്കോടതിയില്‍ അഭിഭാഷകനായ വൈക്കം ബ്രഹ്മമംഗലം പുതുവേലില്‍ അഡ്വ. രണദീപാണ് (43) കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായത്.
ചെന്പ് പഞ്ചായത്ത് ആറാം വാര്‍ഡ് ആശാവര്‍ക്കറും, ചെന്പ് പനങ്ങാവ് പറവനാട്ട് ചിറയില്‍ അനില്‍ കുമാറിന്റെ ഭാര്യയും രണദീപിന്റെ സഹോദരിയുമായ ആര്. ദീപ്തി (40)യാണ് കരള്‍ ദാനം ചെയ്തത്. ഇവരെയാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാമത് കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിഭാഗം മേധാവി ആര്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം വഹിച്ചത്.
ഒരു വര്‍ഷം മുന്‍പാണ് രണദീപ് കോട്ടയം മെഡിക്കല്‍ കോളജ് ഗാസ്ട്രോ എന്ററോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. രോഗിയുടെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതിനാല്‍ അനുയോജ്യമായ കരള്‍ ലഭിക്കാന്‍ താമസം നേരിട്ടു. ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറായ ഭാര്യ ഷീബയുടെ രക്തഗ്രൂപ്പും യോജിക്കുന്നതായിരുന്നില്ല. അതിനാലാണ് സഹോദരിയുടെ കരള്‍ സ്വീകരിക്കേണ്ടി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group