കോട്ടയം ജില്ലയില്‍ പാമ്പ് ഭീതി ഒഴിയുന്നില്ല; ജില്ലയിലെ എല്ലാ മേഖലകളിലും മൂര്‍ഖന്റെ സാന്നിധ്യം; പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: പാമ്പിനെ കാണുകയോ കടിയേല്‍ക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം..

കോട്ടയം ജില്ലയില്‍ പാമ്പ് ഭീതി ഒഴിയുന്നില്ല; ജില്ലയിലെ എല്ലാ മേഖലകളിലും മൂര്‍ഖന്റെ സാന്നിധ്യം; പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: പാമ്പിനെ കാണുകയോ കടിയേല്‍ക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം..

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലയില്‍ ഉള്ളവരുടെ പാമ്പ് ഭീതി ഒഴിയുന്നില്ല.

ജില്ലയില്‍ വിവിധയിടങ്ങളില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണു റിപ്പോര്‍ട്ടുകള്‍. 2018ലെ പ്രളയത്തിനുശേഷം കോട്ടയം നഗരസഭ, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കുമരകം, കുറിച്ചി പഞ്ചായത്തുകളിലടക്കം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പാമ്പുശല്യം വര്‍ധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കത്തുന്ന ചൂടില്‍ നിന്ന് രക്ഷതേടിയാണ് വീടിന്‍റെ പരിസരങ്ങളില്‍ പാമ്പുകള്‍ എത്തുന്നത്. ഇണചേരല്‍ നടക്കുന്ന ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യം വർദ്ധിക്കുന്നത്.

ഓരോ മാസവും പാമ്പു കടിയേല്‍ക്കുന്നവരുടെ എണ്ണം ജില്ലയില്‍ കൂടുകയാണ്. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം 2018ല്‍ 52, 2019ല്‍ 171, 2020ല്‍ 239, 2021ല്‍ 307 എന്നിങ്ങനെയാണ് പാമ്പ് കടിയേറ്റവരുടെ എണ്ണം. വിഷഹാരികളുടെ പക്കലെത്തിയവരുടെയും സ്വയം ചികിത്സ തേടിയവരുടെയും എണ്ണംകൂടി കണക്കാക്കിയാല്‍ പട്ടികയുടെ നീളമേറും.

വനംവകുപ്പിന്‍റെ അംഗീകൃത സുരക്ഷാ വോളന്‍റിയര്‍മാര്‍ കഴിഞ്ഞ ഡിസംബറില്‍ നാല്പതും ജനുവരിയില്‍ എഴുപതും പാമ്പുകളെയാണ് പിടികൂടിയത്. മൂര്‍ഖന്‍, അണലി, പെരുമ്പാമ്പ് എന്നിവയായിരുന്നു ഇവ. ജില്ലയിലെ എല്ലാ മേഖലകളിലും കാണപ്പെടുന്ന വിഷപ്പാമ്പ് മൂര്‍ഖനാണ്. അണലി, ശംഖുവരയന്‍ പോലുള്ള ഇനങ്ങളും കാണപ്പെടുന്നുണ്ട്.

തുടര്‍ച്ചയായുണ്ടാകുന്ന പ്രളയത്തിന് ശേഷം ജില്ലയില്‍ പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. പ്രളയത്തില്‍ ഒഴുകിയെത്തുന്നതും പാര്‍ക്കാന്‍ ഇടമില്ലാതെയുമാകുന്ന പാമ്പുകളാണ് ജനങ്ങള്‍ക്കു പേടിസ്വപ്നമാകുന്നത്. ഓരോ വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തുന്ന പെരുമ്പാമ്പ് തുടങ്ങി മൂര്‍ഖന്‍ വരെ വെള്ളമിറങ്ങുന്നതോടെ ജനങ്ങള്‍ക്ക് അപകടം വിതയ്ക്കുന്നു.

പാമ്പിന്‍ വിഷം

കടിച്ച പാമ്പിന്റെ ഇനത്തിനനുസരിച്ച്‌ വ്യത്യസ്തമായ ദോഷഫലങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന നൂറുകണക്കിന് പ്രോട്ടീനുകളാണ് പാമ്പിൻ്റെ വിഷത്തിലുള്ളത്. ഒരേ ഇനത്തില്‍ പെട്ട രണ്ടു പാമ്പുകള്‍ക്ക് പോലും ഒരേ തീവ്രതയുള്ള വിഷമാകില്ല ഉണ്ടാവുക. എന്നാലും, പാമ്പിന്‍ വിഷം ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ രണ്ടു തരത്തിലായി നമുക്ക് വേര്‍തിരിച്ച്‌ പറയാം.

ഒന്ന്, രക്തചംക്രമണത്തെ ബാധിക്കുന്നത്. രണ്ട്, നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ ബാധിക്കുന്നത്.

ഹീമോടോക്സിക് ഗണത്തില്‍ പെട്ട പാമ്പിന്‍ വിഷങ്ങള്‍ നേരെ കലരുന്നത് രക്തത്തിലാണ്. അവ, നിരന്തരമായി ഒഴുകുന്ന രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുന്നു. ഒപ്പം പാമ്പിന്റെ പല്ലു കൊണ്ട് ഉണ്ടാകുന്ന മുറിവിലൂടെ രക്തസ്രാവവും ഉണ്ടാകുന്നു. മറ്റു ചില വിഷങ്ങള്‍ രക്തസമ്മര്‍ദ്ദം ഏറ്റുന്നു, ചിലത് രക്തസമ്മര്‍ദ്ദം താഴ്ത്തുന്നു, അങ്ങനെ ഫലങ്ങള്‍ എന്തൊക്കെയായാലും അതൊക്കെ ശരീരത്തിന് ദോഷമാണ് ചെയ്യുന്നത്.

ന്യൂറോടോക്സിക് എന്ന രണ്ടാമത്തെ ആഘാതമുണ്ടാക്കുന്ന തരം പാമ്പിന്‍ വിഷങ്ങള്‍ ശരീരത്തെ ബാധിക്കുക കൂടുതല്‍ വേഗത്തിലാണ്. അത് തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ന്യൂറോ സിഗ്നലുകള്‍ നമ്മുടെ പേശികളില്‍ എത്തുന്നത് തടയുന്നു. അത് ശരീരത്തിലുണ്ടാക്കുക പക്ഷാഘാതത്തിന് സമാനമായ ഫലങ്ങളാണ്. തലയില്‍ തുടങ്ങി കീഴ്പ്പോട്ടുള്ള എല്ലാ ഭാഗവും ഈ ആഘാതത്തിന് വശംവദമാകും. ഒടുവില്‍ ശ്വാസകോശത്തിലെ ഡയഫ്രം വരെ പാരലൈസ് ആയി ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ കടിയേറ്റയാള്‍ മരിച്ചു പോകുന്നു.

പാമ്പുകടിയുടെ ദോഷഫലങ്ങള്‍

പാമ്പുകടിയേറ്റാല്‍ ഈ രണ്ട് ആഘാതങ്ങള്‍ക്കൊപ്പം കടിയേറ്റ മുറിവിന്റെ വായ്ക്ക് ചുറ്റുമായി നെക്രോസിസ് എന്ന് പറയുന്ന ഒരു പ്രശ്നം കൂടി സംഭവിക്കാം. വിഷം കാരണം മുറിവായ്ക്ക് അടുത്തുള്ള കോശങ്ങളും, പേശികളും, സെല്ലുകളും ഒക്കെ നശിക്കുന്ന പ്രതിഭാസമാണ് നെക്രോസിസ്. സമയത്തിന് ആന്റിവെനം നല്‍കിയില്ലെങ്കില്‍ ഇത് ആ ഭാഗം മുറിച്ചു കളയേണ്ടി വരുന്ന അവസ്ഥയിലേക്ക് വരെ നയിക്കാന്‍ സാധ്യതയുണ്ട്.
ഇങ്ങനെ വിരലുകള്‍, കൈകാലുകള്‍ എന്നിവ ആംപ്യൂട്ട് ചെയ്യേണ്ടി വന്ന കേസുകളുണ്ട്.

ലോകത്തെമ്പാടുമായി വര്‍ഷാവര്‍ഷം അഞ്ചുലക്ഷത്തിലധികം പേര്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടാറുണ്ട് എന്നാണ് കണക്ക്. അതില്‍ ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടാറുണ്ട്. ബാക്കി നാലു ലക്ഷം പേരില്‍ വലിയൊരു വിഭാഗത്തിന് അവരുടെ ശരീരത്തില്‍ പ്രവേശിച്ച വിഷത്തിന്റെയും, അതിനെ തുരത്താന്‍ വേണ്ടി കുത്തിവെക്കപ്പെടുന്ന ആന്റി വെനത്തിന്റെയും ദോഷഫലങ്ങള്‍ പിന്നീടങ്ങോട്ടും അനുഭവിക്കേണ്ടി വരാറുണ്ട്. വൃക്കയാണ് പാമ്പിന്‍ വിഷത്താല്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഒരു ആന്തരികാവയവം. യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ ഒരു ലക്ഷത്തിലും വളരെ അധികമാകാനാണ് സാധ്യത.

എന്താണ് ചികിത്സ ?

ആന്റി വെനം എന്നാണ് പാമ്പിന്‍വിഷത്തിനുള്ള മറുമരുന്ന് അറിയപ്പെടുന്നത്. ഉഗ്രവിഷമുള്ള പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച്‌, അവയുടെ സാന്ദ്രത കുറച്ച്‌ ചെമ്മരിയാടുകളിലും, കുതിരകളിലും കുത്തിവെച്ച ശേഷം അവയുടെ ശരീരത്തില്‍ ആ വിഷത്തിനെതിരെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ ശേഖരിച്ചാണ് ആന്റിബോഡി എന്ന മരുന്നുണ്ടാക്കിയെടുക്കുന്നത്. വളരെ വിലപിടിപ്പുള്ള മരുന്നാണ് ഇത്. വളരെ കുറഞ്ഞ അളവിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്.

വെള്ള/മഞ്ഞനിറത്തിലുള്ള ഈ ദ്രാവകം ഉത്പാദിപ്പിക്കപ്പെടുന്നത് പാമ്പുകളുടെ കണ്ണുകള്‍ക്ക് പിന്നിലുള്ള ഒരു ഗ്രന്ഥിയിലാണ്. അവിടെ നിന്ന് ഒരു ചെറിയ നാളിയിലൂടെ നേരെ പാമ്പിന്റെ കടിക്കുന്ന പല്ലുകളിലേക്ക് എത്തുന്നു. കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവിലൂടെ ഈ വിഷം ഇരയുടെ രക്തത്തില്‍ കലരുകയും ചെയ്യുന്നു. ഒരു സിറിഞ്ച് പോലെയാണ് ഈ പല്ലുകള്‍ പ്രവര്‍ത്തിക്കുക. കടിക്കലും വിഷം പകരലും ഒക്കെ നിമിഷനേരം കൊണ്ട് കഴിഞ്ഞിരിക്കും. കടി കിട്ടിയേടത്തു മുറിവ് വലുതാക്കുക, വിഷം ഉറിഞ്ചിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്. നേരെ ആശുപത്രിയില്‍ എത്തിക്കുക മാത്രമാണ് ഒരേയൊരു മാര്‍ഗം. അവിടെ നിന്ന് ആന്റിവെനം കുത്തിവെച്ചാല്‍ മാത്രമാണ് വിഷം രോഗിയുടെ മരണത്തിന് കാരണമാകാതെ നോക്കാനാകൂ.

ചികിത്സാ സംവിധാനം

മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പാമ്പുകടിയേറ്റാല്‍ ചികിത്സ നല്‍കുന്നതിനുള്ള ആന്‍റിവെനം ഉണ്ട്. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രി, കാരിത്താസ് ആശുപത്രി, ഭാരത് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ആന്‍റിവെനം ലഭ്യമാണ്.

ആന്‍റിവെനം ഇല്ലാത്ത ആശുപതികളില്‍ കയറി വിലപ്പെട്ട സമയം കളയാതിരിക്കാം. ചികിത്സയ്ക്ക് ഒരു ലക്ഷം രൂപവരെ സഹായമുണ്ട്. മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ രണ്ട് ലക്ഷം രൂപവരെയും ലഭിക്കും. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബില്ലുകള്‍ സഹിതം അക്ഷയകേന്ദ്രം വഴി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരവും ലഭിക്കും.

സര്‍പ്പ ആപ്പ്

അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കേരളാ ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി ലൈസന്‍സ് നേടിയ വിദഗ്ധരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും സേവനം ഉറപ്പാക്കുന്ന സര്‍പ്പ ആപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലയിലെ സ്നേക്ക് റെസ്ക്യു വാട്സ് ആപ്പ് കൂട്ടായ്മയില്‍ ലഭിക്കുന്ന പരാതി കോ ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നിന്നാണ് നിയന്ത്രിക്കുന്നത്. ഗ്രൂപ്പില്‍ ലൊക്കേഷനും നമ്പരും ഫോട്ടോയും ഉള്‍പ്പെടെ അയച്ച്‌ ഏറ്റവുമടുത്ത ലൊക്കേഷന്‍ റെസ്ക്യൂവറെ ഫോണില്‍ ബന്ധപ്പെടും.

ഇവര്‍ക്ക് അസൗകര്യമുണ്ടെങ്കില്‍ അടുത്തുള്ള മറ്റ് റെസ്ക്യൂവറെ അറിയിക്കും. ദിവസം എട്ടു പേരെങ്കിലും സഹായം തേടി വിളിക്കുന്നുണ്ട്. അഞ്ച് അടി അകലത്തില്‍ ആണെങ്കില്‍ പോലും പാമ്പ് പാഞ്ഞുവന്നു കടിക്കാറില്ല. അതിന്‍റെ നീക്കം ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്നു ഫോണ്‍ ചെയ്തു വനംവകുപ്പിനെ വിവരം അറിയിക്കാം. പാമ്പ് ഇരിക്കുന്ന സ്ഥലത്തുപോയി അതിനെ ശല്യം ചെയ്യാന്‍ ശ്രമിക്കരുത്. പാമ്പിനെ കണ്ടാല്‍ വിളിക്കാം: 8943249386