ചങ്ങനാശേരി വാകത്താനത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം; തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അപകടം ഉണ്ടായതിനാൽ ഒഴിവായത് വൻ ദുരന്തം; ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

ചങ്ങനാശേരി വാകത്താനത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം; തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് അപകടം ഉണ്ടായതിനാൽ ഒഴിവായത് വൻ ദുരന്തം; ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി വാകത്താനത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറിയാണ് തീ പിടുത്തതിൽ കത്തി അമർന്നത്.

ഷോട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിന് സമീപത്തെ മരങ്ങൾ അടക്കമാണ് കത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീപിടുത്തം അതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.

കോട്ടയം, ചങ്ങനാശ്ശേരി പാമ്പാടി,തുടങ്ങിയ എഴോളം സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഈരാറ്റുപേട്ട സ്വദേശി പ്ലാസ്റ്റിക് കമ്പനിയാണ് കത്തിയത്.