കള്ളുവാങ്ങാൻ കുപ്പിയുമായി പോകണം: ബാറുകളിൽ ബിവറേജിലെ നിരക്കിൽ മദ്യം; കൊറോണ പൊളിച്ചെഴുതുന്നത് സംസ്ഥാനത്തിന്റെ മദ്യ നയം

കള്ളുവാങ്ങാൻ കുപ്പിയുമായി പോകണം: ബാറുകളിൽ ബിവറേജിലെ നിരക്കിൽ മദ്യം; കൊറോണ പൊളിച്ചെഴുതുന്നത് സംസ്ഥാനത്തിന്റെ മദ്യ നയം

തേർഡ് ഐ ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഇതു വരെയില്ലാത്ത രീതിയിലുള്ള മദ്യ വിപണന സംസ്‌കാരത്തിനാണ് ഇപ്പോൾ കൊറോണ രൂപം നൽകിയിരിക്കുന്നത്. മദ്യപാനികൾക്കും മദ്യ ഉപഭോക്താക്കൾക്കും സന്തോഷ് തരുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബുധനാഴ്ച മുതൽ സംസ്ഥാനത്തെ മദ്യശാലകളായ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനം ആയിട്ടുണ്ട്. എന്നാൽ, ബാറുകളും ബിവറേജുകളും എന്നു മുതൽ തുറക്കും എന്ന കാര്യത്തിലാകട്ടെ യാതൊരു തീരുമാനവും ഇല്ല.

ഇതിനിടെയാണ്, ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ സർക്കാരിൽ ധാരണയായത്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബാറുകളിൽ ബെവ്കോ നിരക്കിൽ മദ്യവിൽപ്പന നടത്തണമെന്നാണ് നിർദേശം. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കണ് സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.

ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളിൽ കർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം. 3000-ത്തിലധികം ഷാപ്പുകൾ നാളെ തുറക്കുമെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടൽ.

നിലവിലെ ധാരണയനുസരിച്ച് ലോകഡൗണിന് ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്നാണ് തീരുമാനം. എന്നാൽ മെയ് 17ന് ശേഷവും ലോകഡൗൺ തുടരുകയാണെങ്കിൽ വിപുലമായ ഇളവുകൾ അതിതീവ്രമേഖലയ്ക്ക് പുറത്ത് നൽകുമെന്നാണ് ഇന്നലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിലെ തീരുമാനം. ഈ സാഹചര്യത്തിൽ മെയ് 17-ന് ശേഷം സംസ്ഥാനത്ത് മദ്യവിൽപന തുടങ്ങാനാണ് സാധ്യത.