അമ്മയുടെ കാമുകൻ വീട്ടിലെത്തി മകളെ ലൈംഗികമായി പീഡിപ്പിച്ചു: നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി 22കാരിയെ പീഡിപ്പിച്ച പ്രതി കൊല്ലത്ത് പിടിയിൽ

അമ്മയുടെ കാമുകൻ വീട്ടിലെത്തി മകളെ ലൈംഗികമായി പീഡിപ്പിച്ചു: നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി 22കാരിയെ പീഡിപ്പിച്ച പ്രതി കൊല്ലത്ത് പിടിയിൽ

തേർഡ് ഐ ബ്യൂറോ

കൊല്ലം: അമ്മയുടെ കാമുകനായി വീട്ടിലെത്തി 22 കാരിയെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പീഡനവും ഭീഷണിയും ഒടുവിൽ കൊലപാതകത്തിലേയ്ക്കു വരെ എത്തുമെന്ന അവസ്ഥ എത്തിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞതും അറസ്റ്റിലേയ്ക്കു കടന്നതും.

തിരുവനന്തപുരം പൂവച്ചൽ പന്നിയോട് ഗീതുഭവനിൽ ചന്തുകുമാറിനെയാണ്(32) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. നാല്പതുകാരിയുമൊത്ത് താമസിച്ചു വരുന്നതിനിടെയാണ് ഇവരുടെ 22 കാരിയായ മകളെ പ്രതി പിഡീപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപത് വർഷമായി നാൽപതുകാരിയുടെ രണ്ടാം ഭർത്താവായാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളാണ് നാല്പതുകാരിയ്ക്കുള്ളത്. ഇതിൽ ഇളയ പെൺകുട്ടി പ്‌ളസ് വണിന് പഠിക്കുന്ന 2015 കാലയളവിൽ ചന്തുകുമാർ നഗ്‌ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി.

തുടർന്ന് ഈ ചിത്രങ്ങളും വീഡിയോയും ഫേസ് ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആ കാലയളവിൽത്തന്നെ പെൺകുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി വരെയും ഇത് തുടർന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ മാതാവ് ഈ പീഡനം നേരിൽ കണ്ടു. അതോടെ ചന്തുകുമാർ ഇവിടെ നിന്നും താമസം മാറി പോവുകയും ചെയ്തു. ഇപ്പോൾ 22 കാരിയാണ് മകൾ.

ചന്തുകുമാർ ഇവിടം വിട്ടുപോയ ശേഷമാണ് മകൾ ഗർഭിണിയാണെന്ന് വിവരം അമ്മ അറിഞ്ഞത്. തുടർന്ന് ഇവർ എഴുകോൺ പൊലീസിൽ പരാതി നൽകി. സി.ഐ ടി.ശിവപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.