കോട്ടയത്ത് സി.പി.ഐയിൽ വീണ്ടും പേയ്മെൻ്റ് സീറ്റ് വിവാദം: ഒറ്റ രാത്രി കൊണ്ട് കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി സി.പി.ഐ സ്ഥാനാർത്ഥിയായി; പാറമ്പുഴയിൽ രാജു ആലപ്പാട്ടും എസ്.എച്ച് മൗണ്ടിൽ തങ്കച്ചനും സ്ഥാനാർത്ഥിയായത് കാശ് വീശിയെറിഞ്ഞെന്ന് ആരോപണം

കോട്ടയത്ത് സി.പി.ഐയിൽ വീണ്ടും പേയ്മെൻ്റ് സീറ്റ് വിവാദം: ഒറ്റ രാത്രി കൊണ്ട് കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി സി.പി.ഐ സ്ഥാനാർത്ഥിയായി; പാറമ്പുഴയിൽ രാജു ആലപ്പാട്ടും എസ്.എച്ച് മൗണ്ടിൽ തങ്കച്ചനും സ്ഥാനാർത്ഥിയായത് കാശ് വീശിയെറിഞ്ഞെന്ന് ആരോപണം

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയത്ത് സി.പി.ഐയിൽ പേയ്മെൻ്റ് സീറ്റ് വിവാദം. കേരള കോൺഗ്രസ് എം ജോസ് വിഭാഗം ജില്ലാ സെക്രട്ടറി രാത്രിയ്ക്ക് രാത്രി മലക്കം മറിഞ്ഞ് സി.പി.ഐ സ്ഥാനാർത്ഥിയായത് പണം മുടക്കിയാണ് എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. കേരള കോൺഗ്രസ് എമ്മിൽ സീറ്റ് നിഷേധിച്ചതോടെ സി.പി.ഐ പ്രാദേശിക നേതാവിൻ്റെ പോക്കറ്റ് വീർപ്പിച്ചാണ് ഇദേഹം സീറ്റ് ഒപ്പിച്ചതെന്നാണ് വാദം. കോട്ടയം നഗരസഭയിലെ രണ്ടാം വാർഡ് സംക്രാന്തി എസ്.എച്ച് മൗണ്ടിലുമാണ് കേരള കോൺഗ്രസ് നേതാക്കൾ സി.പി.ഐ- സി പി എം ടിക്കറ്റിൽ മത്സരിക്കുന്നത്.

കോട്ടയം നഗരസഭ രണ്ടാം വാർഡിൽ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്കെതിരെയാണ് പരാതി. നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിൻ്റെ തലേന്ന് വരെ രാജു ആലപ്പാട്ട് കേരള കോൺഗ്രസിൻ്റെ ജില്ലാ സെക്രട്ടറിയും പാർട്ടി പരിപാടികളിൽ സജീവവുമായിരുന്നു. എന്നാൽ , അപ്രതീക്ഷിതമായി അദേഹം സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയാകുകയായിരുന്നു. ഇത് കേരള കോൺഗ്രസ് നേതൃത്വത്തെയും ഞെട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയിലെ രണ്ട് മൂന്ന് വാർഡുകളിൽ കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാർത്ഥികളാണ് മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെ നിലവിലെ സിറ്റിങ്ങ് സീറ്റായ രണ്ടാം വാർഡ് കേരള കോൺഗ്രസിന് തന്നെ വിട്ട് നൽകണമെന്ന് ഇടത് മുന്നണിയിൽ ധാരണയായി.

മൂന്നാം വാർഡിൽ മത്സരിക്കാൻ വനിത സ്ഥാനാർത്ഥിയില്ലാതെ വന്നതോടെ രണ്ടാം വാർഡ് കേരള കോൺഗ്രസിന് നൽകി രാജു ആലപ്പാട്ടിനെ സ്ഥാനാർത്ഥിയാക്കാനായി ചർച്ചകൾ. എന്നാൽ , സ്വന്തം വാർഡായ മൂന്നാം വാർഡിന് വേണ്ടി കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് വനിത സ്ഥാനാർത്ഥിയെയുമായി എത്തി. ഇതോടെ കേരള കോൺഗ്രസ് മൂന്നാം വാർഡും സി.പി.ഐ രണ്ടാം വാർഡും ഏറ്റെടുത്തു. എന്നാൽ , പ്രദേശത്തെ വമ്പൻ കാശുകാരനായ രാജു ആലപ്പാട്ടിന് സീറ്റില്ലാത്ത അവസ്ഥയായി.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് അവസാന ദിവസം വരെയും രണ്ടാം മോഡൽ സ്ഥാനാർത്ഥിയെ നിർത്താൻ സിപിഐക്ക് സാധിച്ചില്ല. ഇതേ തുടർന്ന് ഇടതു മുന്നണി സ്ഥാനാർഥി ഇല്ലാതാക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി പ്രദേശത്തെ മുൻ സിപിഎം കൗൺസിലർ മൂന്നാം വാർഡിലേയ്ക്ക് നാമനിർദേശപത്രിക സമർപ്പിച്ചു. എന്നാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിയിൽ രാജു ആലപ്പാട്ട് സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുക ആയിരുന്നു.

കേരള കോൺഗ്രസിൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വെക്കാതെയാണ് രാജു ആലപ്പാട്ട് സിപിഐ സ്വതന്ത്രസ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥിത്വം സ്വന്തം ആക്കുന്നതിനു വേണ്ടി ലക്ഷങ്ങൾ കോഴയായി നൽകിയിട്ടുണ്ടെന്ന് സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. രാജു ആലപ്പാട്ടിൻ്റെ സ്ഥാനാർഥിത്വം ഇതിനോടകം തന്നെ സിപിഐയിൽ വിവാദമായി മാറിയിട്ടുണ്ട്. പ്രദേശത്തെ പ്രാദേശിക സിപിഐ നേതാക്കൾ ഇതിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ്. എസ് എച്ച് മൗണ്ട് വാർഡിൽ കുമാരനല്ലൂർ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തങ്കച്ചൻ വാലയിലാണ് സി.പി.എം  സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.