സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യും മുൻപ് നിതീഷ് പറഞ്ഞത് ഗന്ധര്‍വനെന്ന്; കട്ടപ്പന ഇരട്ടക്കൊല പ്രതിക്കെതിരെ ബലാത്സംഗ കേസും

സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യും മുൻപ് നിതീഷ് പറഞ്ഞത് ഗന്ധര്‍വനെന്ന്; കട്ടപ്പന ഇരട്ടക്കൊല പ്രതിക്കെതിരെ ബലാത്സംഗ കേസും

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും.

സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഗന്ധർവ്വൻ ആണെന്ന് കരുതണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്നാണ് പരാതി.

2016 ന് ശേഷം പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരട്ടക്കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന നിതീഷിനെയും വിഷ്ണുവിനെയും തെളിവെടുപ്പിന് ശേഷം ഇന്ന് വീണ്ടും പീരുമേട് ജയിലില്‍ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുവർഷങ്ങള്‍ക്ക് മുൻപ് വിജയനും നിതീഷും ചേർന്നാണ് അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ കൊന്നത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച്‌ നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച്‌ കൊന്നത്. ശേഷം കന്നുകാലി കൂടിന്റെ തറയില്‍ കുഞ്ഞിന്റെ മൃതദേഹം മറവും ചെയ്തു.

വർഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുൻപ് അതേ വിജയനെ നിതീഷ് കൊലപ്പെടുത്തുന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്‌. അപ്പോള്‍ നിതീഷിന് കൂട്ടായി നിന്നത് കൊല്ലപ്പെട്ട വിജയന്റെ സ്വന്തം മകനും ഭാര്യ സുമയുമാണെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.