പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമം; ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂർ:കണ്ണൂരിലെ പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂര്‍ സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേ സമയം ഇയാളാണോ അതിക്രമം നടത്തിയത് എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നായനാരുടെയും കോടിയേരിയുടെയും ചടയന്‍ ഗോവിന്ദന്റെയും ഒ. ഭരതന്റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംശയം തോന്നിയവര്‍ നിരീക്ഷണത്തിലാണ്.
ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കെന്നാണ് നിലവില്‍ നിഗമനം. ലാബ് പരിശോധനാ ഫലം വന്നാല്‍ വ്യക്തത വരും. ഡോഗ് സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്.
സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.