എട്ട് കോടി രൂപ ചെലവഴിച്ച് അടുത്തിടെ നവീകരണപ്രവർത്തനങ്ങൾ നടത്തിയ കച്ചേരിക്കടവ് ബോട്ടുജെട്ടി വീണ്ടും പോള നിറഞ്ഞു

എട്ട് കോടി രൂപ ചെലവഴിച്ച് അടുത്തിടെ നവീകരണപ്രവർത്തനങ്ങൾ നടത്തിയ കച്ചേരിക്കടവ് ബോട്ടുജെട്ടി വീണ്ടും പോള നിറഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം : രണ്ട് മാസം മുന്‍പ് നവീകരിച്ച കച്ചേരിക്കടവ് ബോട്ടുജെട്ടിയില്‍ വീണ്ടും പോള നിറഞ്ഞു. 8കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

നവീകരിച്ചബോട്ട് ജെട്ടിയില്‍ വാട്ടര്‍ സൈക്കിള്‍, ബോട്ട് ടെര്‍മിനലുകള്‍, പെഡല്‍ബോട്ടുകള്‍, നടപ്പാത, ഇരുനിലകളില്‍ വാച്ച്‌ടവര്‍, കുട്ടികളുടെ പാര്‍ക്ക്, ശിക്കാര വള്ളം, ശൗചാലയം എന്നിവ സജ്ജമാക്കിയിരുന്നു. നടപ്പാത, വിളക്ക് കാലുകള്‍, ഹോട്ടല്‍, സ്‌നാക്‌സ് പാര്‍ലര്‍, കൂള്‍ബാര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും സഞ്ചാരികളുടെ വരവ് കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിമതബോട്ട് ജെട്ടി മുതല്‍ കൊടൂരാറിന്റെ തീരം, കച്ചേരിക്കടവ്‌ബോട്ട് ജെട്ടി മുതല്‍ പുത്തന്‍തോട് വരെ നടപ്പാത സൗകര്യമുണ്ട്. ഇതിനു രണ്ടിനും ഇടയില്‍ വരുന്ന ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കൂടി നടപ്പാത നിര്‍മിച്ചാല്‍ നഗരത്തിലെ ഏറ്റവും സൗകര്യപ്രദവും മനോഹരവും സുരക്ഷിതവുമായ പ്രഭാത, സായാഹ്ന വ്യായാമ നടത്തത്തിന് പ്രയോജനകരമാകും.

1888 ല്‍ ദിവാനായിരുന്ന പേഷ്‌കാര്‍ ടി രാമറാവുവാണ് കച്ചേരിക്കടവ്‌ബോട്ട് ജെട്ടി സ്ഥാപിച്ചത്. ആലപ്പുഴയില്‍നിന്നും കൊല്ലത്തുനിന്നും വാണിജ്യവ്യവസായ ആവശ്യങ്ങള്‍ക്ക് വള്ളവുംബോട്ടും വന്നുചേരുന്ന പ്രധാനകടവായി കച്ചേരിക്കടവ് മാറി. റോഡുകളും വാഹനങ്ങളും സജീവമായപ്പോള്‍ ബോട്ട് യാത്ര കുറച്ചതോടെ പുത്തന്‍തോട് പോളകയറിയും ചെളിനിറഞ്ഞും മലിനമാകുകയായിരുന്നു. രാജഭരണകാലത്ത്‌ കോട്ടയത്തിന്റെ മുഖമായിരുന്ന കച്ചേരിക്കടവ് പഴയബോട്ടുജെട്ടി പുതുക്കി നിര്‍മ്മിച്ചശേഷം പിന്നീട് വാട്ടര്‍ ഹബായി മാറി.