കേരളത്തിലെ കോൺഗ്രസിനെ ഇനി സുധാകരൻ നയിക്കും; .കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ്; തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചു; തീരുമാനം ഐക്യകണ്ഠമെന്ന് കേരളത്തിലെ നേതാക്കൾ

കേരളത്തിലെ കോൺഗ്രസിനെ ഇനി സുധാകരൻ നയിക്കും; .കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ്; തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചു; തീരുമാനം ഐക്യകണ്ഠമെന്ന് കേരളത്തിലെ നേതാക്കൾ

Spread the love

 

സ്വന്തം ലേഖകൻ 

തിരുവനന്തപുരം : കെ.സുധാകരൻ എംപിയെ പുതിയ കെപിസിസി പ്രസിഡൻ്റായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.

തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനു പകരമാണ് പുതിയ നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ 1948 മേയ് 11ന് ജനിച്ചു. കെ.എസ്.യു താലൂക്ക് പ്രസിഡൻ്റായി രാഷ്ട്രീയത്തിൽ തുടക്കം. 1969 ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം.

1977 ൽ ജനതാ പാർട്ടിയിൽ. 1981 ലെ ജനതാപാർട്ടി കേരള ഘടകത്തിലെ പിളർപ്പിൽ കെ.ഗോപാലനൊപ്പം നിന്നു. 1986-ൽ കോൺഗ്രസിലെത്തി.

എ.കെ.ആൻറണി മന്ത്രിസഭയിൽ (2001-04) വനം, സ്പോർട്സ് മന്ത്രിയായിരുന്നു. മൂന്നു തവണ (1996, 2001, 2006) കണ്ണൂരിൻ്റെ പ്രതിനിധിയായി കേരള നിയമസഭയിൽ. രണ്ടു തവണ (2009, 2019) കണ്ണൂരിൽ നിന്നും ജയിച്ച് ലോക്സഭയിൽ.

7 തവണ നിയമസഭയിലേക്കും 3 തവണ ലോക്സഭയിലേക്കു മത്സരിച്ചു. 5 ജയം 5 തോൽവി.

പത്ത് വർഷം(1991-2001) കണ്ണൂർ ഡിസിസി പ്രസിഡൻ്റായിരുന്നു. 2018 മുതൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റാണ്.