ഇടുക്കി ദേവികുളത്ത് വിവാഹവാഗ്ദാനം നല്കി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം; പ്രതിയായ യുവാവിന് 62 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും
ഇടുക്കി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 62 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി പോക്സോ കോടതി .
ദേവികുളം സ്വദേശിയായ ആല്‍വിനാ(24)ണ് കോടതി ഉയർന്ന ശിക്ഷ വിധിച്ചത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമൂഹ്യ മാധ്യമം വഴിയാണ് പ്രതിയായ ആല്വിന് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുറ്റത്തിന് 40 വര്‍ഷത്തെ ശിക്ഷയും ലൈംഗിക അതിക്രമം നടത്തിയതിന് 20 വര്‍ഷം തടവും ഉള്‍പ്പെടെയാണ് 62 വര്‍ഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 40 വര്‍ഷമാകും പ്രതിക്ക് ജയിലില്‍ കഴിയേണ്ടി വരിക. മറ്റ് ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.