നായാട്ടിനിടെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്; വെടിയേറ്റത് കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നും; ഒപ്പം നായാട്ടിനിറങ്ങിയ രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖിക
മലപ്പുറം: നായാട്ടിനിടെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്.
മങ്കട ചേരിയം സ്വദേശി കുന്നത്ത് മുസ്തഫ(38) ക്കാണ് വെടിയേറ്റത്.
സുഹൃത്തുക്കളോടൊപ്പം നായാട്ടിനിറങ്ങിയപ്പോഴാണ് യുവാവിന് അബദ്ധത്തില്‍ വെടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട കൂട്ടില്‍ സ്വദേശി പറമ്പത്ത് ഇബ്രഹീം(58), മങ്കട കര്‍ക്കിടകം സ്വദേശി മേലേടത്ത് സുനീര്‍ അലി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പാങ്ങ് പെരിഞ്ചോലയിലാണ് ഒരുമിച്ച് നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് വെടിയേറ്റത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുസ്തഫ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ സിഐ എ സജിത്ത്, പെരിന്തല്‍മണ്ണ ഡന്‍സാഫ് സംഘത്തിലെ എസ്‌ഐ സി പി മുരളി, അന്വേഷണ ഉദ്യോഗസ്ഥരായ എന്‍ ടി കൃഷ്ണകമാര്‍, എം മനോജ്, പ്രശാന്ത്, ദിനേശ്, പ്രഫുല്‍ എന്നിവരാണ് അന്വഷണം നടത്തുന്നത്.