കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ; ഏജൻസിയിൽ നിന്നും അനധികൃതമായി മറിച്ച് വിൽക്കുന്നത് പ്രതിദിനം 75 ലധികം സിലിണ്ടറുകൾ; നടപടി എടുക്കാതെ കളക്ടറും, സിവിൽ സപ്ലൈസ് വകുപ്പും; വീട്ടമ്മമാർ ഗ്യാസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് മാസങ്ങൾ

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ; ഏജൻസിയിൽ നിന്നും അനധികൃതമായി മറിച്ച് വിൽക്കുന്നത് പ്രതിദിനം 75 ലധികം സിലിണ്ടറുകൾ; നടപടി എടുക്കാതെ കളക്ടറും, സിവിൽ സപ്ലൈസ് വകുപ്പും; വീട്ടമ്മമാർ ഗ്യാസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് മാസങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടർ ഹോട്ടലുകളിൽ വ്യാപകമായി ഉപയോഗിക്കുന്നു.

കോട്ടയം നഗരത്തിലെ മുപ്പതോളം ഹോട്ടലുകളിലാണ് ഇത്തരത്തിൽ അനധികൃതമായിട്ട് ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നത്. ജില്ലാ കളക്ടറുടെയും ജില്ലാ സപ്ലൈ ഓഫീസറുടെയും മൂക്കിൻ തുമ്പിൽ ഇത്തരത്തിൽ അനധികൃത നടപടി കണ്ടിട്ടും റെയ്ഡ് നടത്താനോ നടപടിയെടുക്കാനോ ഇവർ തയ്യാറാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാർഹിക ഉപഭോക്താക്കൾ പുതിയ സിലിണ്ടർ ബുക്ക് ചെയ്ത് മാസങ്ങൾ കഴിഞ്ഞാണ് ഇവർക്ക് ലഭിക്കുന്നത്. എന്നാൽ ഹോട്ടലുകളിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ എത്ര വേണമെങ്കിലും കിട്ടും.

ചുങ്കം, തിരുവാർപ്പ്, കളത്തിപ്പടി സ്വദേശികളാണ് അനധികൃതമായി നഗരത്തിൽ ഗ്യാസ് വിൽപ്പന നടത്തുന്നത്. മറ്റു ജില്ലകളിൽ ഇത്തരത്തിൽ ഗ്യാസ് വിൽപ്പന തടയാൻ വ്യാപകമായി റെയ്ഡ് നടക്കാറുണ്ടെങ്കിലും കോട്ടയം നഗരത്തിൽ പേരിന്
പോലും റെയ്ഡ് നടത്താറില്ല.

ഹോട്ടലുകളിൽ ഇത്തരത്തിൽ അനധികൃതമായിട്ട് ഗ്യാസ് ഉപയോഗിക്കുന്നതായി പല തവണ പരാതി ഉയർന്നെങ്കിലും സിവിൽ സപ്ലൈസ് വകുപ്പ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഹോട്ടൽ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കേണ്ടത് 19 കിലോയുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറാണ്. എന്നാൽ 14 കിലോയുടെ ഗാർഹികാവശ്യത്തിനുള്ള ഗ്യാസിന് സബ്സിഡി അടക്കം വിലക്കുറവുണ്ട്. ഈ ലാഭമാണ് ഇത്തരത്തിലുള്ള ഗ്യാസ് ഉപയോഗത്തിന് ഹോട്ടലുടമകളെ പ്രേരിപ്പിക്കുന്നത്.

എന്നാൽ നഗരത്തിലെ ബഹുഭൂരിപക്ഷം ഹോട്ടലുകളിലും വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. ചുരുക്കം ചില ഹോട്ടലുകളാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ ഉപയോഗിക്കുന്നത്. ഇതിൻ്റെ പിന്നിൽ വൻ തോതിലുള്ള അനധികൃത ഇടപാടാണ് നടക്കുന്നത്.

ഗാർഹിക ഉപഭോക്തകൾക്ക് കൊടുക്കേണ്ട ഗ്യാസാണ് ഹോട്ടലുകൾക്ക് മറിച്ചുവിൽക്കുന്നത്. കോട്ടയം നഗരത്തിൽ മാത്രം ഇത്തരത്തിൽ ഏകദേശം 75 ലധികം സിലിണ്ടറുകൾ പ്രതിദിനം മറിച്ച് വിൽക്കുന്നതായാണ് കണക്ക്.