പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജയ്ക്ക് പോലും മുഖ്യമന്ത്രിയോട് മിണ്ടാതെ പിണങ്ങിയിരുന്ന് ഗവര്‍ണര്‍ ;സംസ്ഥാന സർക്കാരിന് വെല്ലുവിളിയായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജയ്ക്ക് പോലും മുഖ്യമന്ത്രിയോട് മിണ്ടാതെ പിണങ്ങിയിരുന്ന് ഗവര്‍ണര്‍ ;സംസ്ഥാന സർക്കാരിന് വെല്ലുവിളിയായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള അടുത്ത വെല്ലുവിളിയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഈ മാസം 25 ഓടെ ആരംഭിക്കാന്‍ ആലോചിക്കുന്ന നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്.

 

പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജയ്ക്ക് പോലും മുഖ്യമന്ത്രിയോട് മിണ്ടാതെ പിണങ്ങിയിരുന്ന ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന് എന്ത് ചെയ്യും എന്ന ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ട്.

 

പുതിയ വര്‍ഷത്തില്‍ ആദ്യം നടക്കുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് കൂടിയാണ് ആരംഭിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെല്ലാം നയപ്രഖ്യാപന പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പല തരത്തില്‍ ഉടക്കിട്ടുണ്ട്. ഒരു തവണ, നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിക്കില്ലെന്ന് നിര്‍ബന്ധം പിടിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ വഴങ്ങി. അടുത്തവട്ടം നയപ്രഖ്യാപനത്തിന്‍റെ തലേദിവസം രാത്രിവരെ അതില്‍ ഒപ്പിട്ട് തിരിച്ചയക്കാതെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഗവര്‍ണറുടെ കത്ത് പുറത്ത് വിട്ടെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ മാറ്റിയാണ് സര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിച്ചത്. കഴിഞ്ഞ തവണയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വലിയ ഉടക്കിടാതെ ഗവര്‍ണര്‍ വന്ന് പ്രസംഗം വായിച്ചു. എന്നാല്‍ ഇത്തവണ അതല്ല അവസ്ഥ. പരിഹരിക്കാന്‍ കഴിയാത്ത തരത്തിലുള്ള അകല്‍ച്ച സര്‍ക്കാരും മുഖ്യമന്ത്രിമായുമായി ഗവര്‍ണര്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. തനിക്കെതിരായ എസ്.എഫ്.ഐ കരിങ്കൊടി മുഖ്യമന്ത്രിയുടെ ആസൂത്രണം ആണെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.

ഗണേഷ് കുമാറിന്‍റെയും,കടന്നപ്പള്ളി രാമചന്ദ്രന്‍റേയും സത്യപ്രതിജഞാ വേദിയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ മിണ്ടാതെ ഇരുന്നതുംകേരളം കണ്ടതാണ്. ഈ മാസം 25 മുതല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ച്‌ ചേര്‍ക്കാനാണ് സര്‍ക്കാര്‍ ആലോചന. അത് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ വേണം തുടങ്ങാന്‍. നയപ്രഖ്യാപനത്തിന് എത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ലമെന്‍ററി കാര്യമന്ത്രിയും ചേര്‍ന്നുവേണം നിയമസഭയ്ക്ക് മുന്നില് നിന്ന് സ്വീകരിക്കാന്‍.

 

സര്‍ക്കാരുമായി പിണങ്ങി നില്‍ക്കുന്ന ഗവര്‍ണര്‍ മന്ത്രിസഭ അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗം അയക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സത്യവാചകം ചൊല്ലി കൊടുക്കുന്നത് പോലെയുള്ള ഭരണഘടന ബാധ്യതയായ നയപ്രഖ്യാപനപ്രസംഗവും ഗവര്‍ണര്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇല്ലെങ്കില്‍ ഗവര്‍ണര്‍ക്കെതിരായ കേസ്സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇതും ഉന്നയിച്ചേക്കും.