മരിച്ച വ്യക്തിയുടെ തൊഴിലുറപ്പ് വേതനം വ്യാജ ഒപ്പിട്ടു തട്ടിയെടുത്തെന്ന് പരാതി; തൊഴിലുറപ്പ് ജോലിയുടെ മേൽ നോട്ടം വഹിക്കുന്ന നാലുപേർക്ക് സസ്പെൻഷൻ

മരിച്ച വ്യക്തിയുടെ തൊഴിലുറപ്പ് വേതനം വ്യാജ ഒപ്പിട്ടു തട്ടിയെടുത്തെന്ന് പരാതി; തൊഴിലുറപ്പ് ജോലിയുടെ മേൽ നോട്ടം വഹിക്കുന്ന നാലുപേർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂര്‍:മരിച്ച വ്യക്തിയുടെ തൊഴിലുറപ്പ് വേതനം വ്യാജ ഒപ്പിട്ടു വാങ്ങിയെന്ന് പരാതി. പഞ്ചായത്ത് അധികാരികള്‍ തൊഴിലുറപ്പ് പണികളുടെ മേല്‍നോട്ടം വഹിക്കുന്ന നാല് പേരെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. തൊഴിലാളി രോഗശയ്യയില്‍ ആയിരിക്കുമ്പോഴും മരിച്ച ശേഷവും ഇദ്ദേഹത്തിന്റെ പണം വ്യാജ ഒപ്പിട്ടു തട്ടിയെടുത്തു.

ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ കുടിലിങ്ങള്‍ ബസാറിലുള്ള കാട്ടിക്കൂടാത്തത് ദേവയാനി എന്ന 62 കാരിയുടെ ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ടു മതിലകം പോലീസ്, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച്‌ പത്തൊമ്പതിനാണ് രോഗബാധിതയായി കിടന്ന ദേവയാനി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തില്‍ ഇതുവരെ ഇരുപത്തൊമ്പതിനായിരം രൂപയോളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. മരിച്ച ശേഷവും ഇവരുടെ പേരില്‍ ബാങ്കില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു പണം വന്നതും ഇത് ക്രയവിക്രയം ചെയ്തതും അറിവായിട്ടുണ്ട്.