ഭാര്യയെ കൊല്ലാൻ പെട്രോൾ ഒഴിച്ച ശേഷം ലൈറ്റർ കത്തിച്ചു: പാലക്കാട് യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഭാര്യയെ കൊല്ലാൻ പെട്രോൾ ഒഴിച്ച ശേഷം ലൈറ്റർ കത്തിച്ചു: പാലക്കാട് യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

തേർഡ് ഐ ക്രൈം

പാലക്കാട്: കേരളം ഇപ്പോൾ പ്രണയ തീയിലും വെന്ത് ഉരുകുകയാണ്. കുടുംബ പ്രശ്നം ഉണ്ടായാലും പ്രണയം തകർന്നാലും എല്ലാം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയുള്ള കൊലപാതകവും ആത്മഹത്യയുമാണ് നടക്കുന്നത്.

പാലക്കാട് യുവതിയെ ക്ലാസ്സിലെത്തി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പാലക്കാട് ഒലവക്കോടാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കുന്ന മലമ്ബുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് ബാബുരാജ് പിന്നീട് മലമ്ബുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി.

ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസ്സില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു.

തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു.ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു. അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മലമ്ബുഴയിലെത്തി കീഴടങ്ങുകയായിരുന്നു.

ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുന്നതിലും ബാബുരാജിന് എതിര്‍പ്പുണ്ടായിരുന്നു.

വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാബുരാജിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.